ഉറങ്ങാന്‍ പെണ്‍കുട്ടികളുടെ തലയിണ വാങ്ങിയ പ്രിന്‍സിപ്പാള്‍ പിടിയില്‍

ബാഗ്ലൂര്‍ , പ്രിന്‍സിപ്പാള്‍ , തലയിണ
ബാംഗ്ലൂര്‍| jibin| Last Updated: വെള്ളി, 27 ജൂണ്‍ 2014 (15:31 IST)
രാത്രി ഉറങ്ങാന്‍ തന്റെ വിദ്യാര്‍ത്ഥിനികളുടെ തലയിണയും, കിടക്കവിരികളും, കിടക്കയും കടം വാങ്ങുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒടുവില്‍ പിടിയിലായി. ബാഗ്ലൂര്‍ കിട്ടൂര്‍ റാണി ചെന്നമ്മ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ മല്ലികാര്‍ജ്ജുന്‍ സ്വാമിയാണ് പിടിയിലായത്.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം മദ്യപിച്ച് നൃത്തം വെച്ചതിനാണ് ഇപ്പോള്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടികളുടെ വാങ്ങുമായിരുന്നു. ഈ തലയിണകള്‍ ഇല്ലാതെ തനിക്ക് ഉറക്കം വരില്ലെന്നാണ് പ്രിന്‍സിപ്പാളായ മല്ലികാര്‍ജ്ജുന്‍ സ്വാമി പറയുന്നത്. തലയിണകള്‍ ലഭിക്കാത്ത പക്ഷം ഇയാള്‍ പെണ്‍കുട്ടികളുടെ കിടക്കവിരികളും കിടക്കയും കടംവാങ്ങുമായിരുന്നത്രെ.

കഴിഞ്ഞ മെയ് മാസത്തിലാണ് മല്ലികാര്‍ജ്ജുന്‍ പ്രിന്‍സിപ്പാളായി പ്രവേശിച്ചത്. അന്നു മുതല്‍ ഈ തലയണ പ്രേമവും ഉണ്ടായിരുന്നു. ശല്ല്യം സഹിക്കാതെയായപ്പോള്‍ കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂര്‍ റൂറല്‍ എസ്പി രമേഷ് നാഥിന്റെ നേതൃത്വത്തിലാണ് അധ്യാപകനെ പിടികൂടിയത്. പിടികൂടിയപ്പോള്‍ പ്രിന്‍സിപ്പാള്‍ മല്ലികാര്‍ജ്ജുന്‍ സ്വാമിയുടെ മൊബൈല്‍ ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും
ഉണ്ടായിരുന്നു. ഒരു സ്വാകാര്യ ചാനലാണ് ഈ വിവരം പുറത്തു വിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :