സിപ്രസിന്റെ രാജിക്ക് പിന്നാലെ സിരിസ പിളര്‍ന്നു; പുതിയ പാര്‍ട്ടി രൂപികരിച്ചു

  അലക്‌സിസ് സിപ്രസ് , സിരിസ  , പോപ്പ്യലര്‍ യൂണിറ്റി , പനയോതീസ് ലാസഫാനിസ്
ഗ്രീക്ക്| jibin| Last Updated: ശനി, 22 ഓഗസ്റ്റ് 2015 (09:06 IST)
രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് രാജിവെച്ചതിന് പിന്നാലെ ഭരണകക്ഷിയായ ഇടതു പാര്‍ട്ടി പിളര്‍ന്നു. ഗ്രീക്ക് മുന്‍ ഊര്‍ജ്ജ മന്ത്രി പനയോതീസ് ലാസഫാനിസിന്റെ നേതൃത്വത്തിലുള്ള 25 വിമത സിരിസ എംപിമാര്‍ പുതിയ പാര്‍ട്ടിയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജനകീയ ഐക്യം (പോപ്പ്യലര്‍ യൂണിറ്റി) എ്ന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

ഗ്രീസിനായി യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വെച്ച സാമ്പത്തിക രക്ഷാ പാക്കേജിനെ ശക്തമായി എതിര്‍ത്തയാളാണ് ലാസഫാനിസ്. ജൂലൈയില്‍ നടന്ന ഗ്രീക്ക് റഫറണ്ടത്തിന്റെ ഫലത്തെ താന്‍ ബഹുമാനിക്കുന്നവെന്ന് ലാസഫാനിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
300 സീറ്റുള്ള ഗ്രീക്ക് പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് പോപ്യുലര്‍ യൂണിറ്റി.

കടക്കെണിയിൽനിന്നു കരകേറ്റാൻ യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ച കർശന ഉപാധികളോടെയുള്ള സാമ്പത്തികപരിഷ്കരണ പദ്ധതി ഗ്രീസ് പാർലമെന്റ് പാസാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കടാശ്വാസ പദ്ധതിയിലെ വ്യവസ്ഥകൾ സംബന്ധിച്ച് സിരിസാ പാർട്ടിക്കുള്ളിൽ ഭിന്നത ഉടലെടുക്കുകയും ചെയ്‌തു. പദ്ധതിക്കെതിരായ ഭരണകക്ഷിയിലെ ഭിന്നതകൾ രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ് സിപ്രസ് രാജിവെച്ചത്. അഞ്ചുവർഷത്തിനിടെ മൂന്നാംവട്ടമാണു കടാശ്വാസം തേടി ഗ്രീസ് പാർലമെന്റ് യൂറോപ്യൻ യൂണിയൻ വ്യവസ്ഥകൾക്കു വഴങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് സിപ്രാസ് പ്രസിഡന്റ് പ്രോകോപിസ് പാവ്‌ലോ പൗലോസിന് രാജി സമർപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :