നടി രംഭയ്ക്കെതിരെ സ്ത്രീധനത്തിനായി പീഡിപ്പിച്ചതിന് കേസ്

ഹൈദരബാദ്| Last Updated: ബുധന്‍, 23 ജൂലൈ 2014 (11:47 IST)
പ്രമുഖ തെന്നിന്ത്യന്‍ നടിയായിരുന്ന രംഭയ്ക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ്. രംഭയുടെ സഹോദരന്റെ ഭാര്യ പല്ലവി നല്‍കിയ പരാതിയിന്മേലാണ് പോലീസ് കേസ്.

പല്ലവിയുടെ പരാതിയിന്മേല്‍ രംഭ, സഹോദരന്‍ ശ്രീനിവാസ റാവു, മാതാപിതാക്കളായ വെങ്കിടേശ്വര്‍ റാവു, ഉഷ റാണി എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ്‌ 498-A ഉം സ്ത്രീധന നിരോധന നിയമവും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഒരു വര്‍ഷത്തോളം ശ്രീനിവാസനും കുടുംബാംഗങ്ങളും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പല്ലവി പരാതിയില്‍ ആരോപിക്കുന്നു. ശ്രീനിവാസന് പരസ്ത്രി ബന്ധമുണ്ടെന്നും രംഭയുടെയും
മാതാപിതാക്കളുടെയും സമ്മതത്തോടെയാണ് ഇതെന്നും പരാതിയില്‍ പറയുന്നു.അമിത മദ്യപാനം മൂലം
ബിസിനസ് നഷ്ടത്തിലായതോടെ ബിസിനസില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കാന്‍ ആരംഭിച്ചു. തന്റെ ആഭരണങ്ങള്‍ ശ്രീനിവാസന്‍ പണയം വെച്ചിരിക്കുകയാണ് പല്ലവി പറയുന്നു.

ഹൈദരാബാദിലെ നംപള്ളി ചീഫ്‌ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ്‌ കേസെടുത്തിരിക്കുന്നത്. 1999 ല്‍ വിവാഹിതരായ റാവുവിനും പല്ലവിക്കും രണ്ട് കുട്ടികളുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :