ഹിമാചല്‍ പ്രദേശില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു; 22 പേരെ കാണാതായി

മാണ്ഡി| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (10:52 IST)
ഹിമാചല്‍ പ്രദേശില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. 22 വിദ്യാര്‍ഥികളെ കാണാതായി. ഹൈദരാബാദിലെ വി‌എന്‍‌ആ‍ര്‍ വിജ്ഞാന ജ്യോതി എഞ്ചീനിയറിംഗ് കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഒഴുക്കില്‍‌പ്പെട്ടത്. മാണ്ഡിയിലെ ബിയാസ് നദിയിലാണ് അപകടമുണ്ടായത്.

കാണാതായവരില്‍ ആറു പേര്‍ പെണ്‍കുട്ടികളാണ്. മണാലിയിലേക്ക് പോകുകയായിരുന്ന 60 ഓളം വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘം ചിത്രങ്ങള്‍ പകര്‍ത്താനായി ബിയാസ് നദീതീരത്ത് ഇറങ്ങിയപ്പോളാണ് അപകടത്തില്‍ പെട്ടത്.

തൊട്ടടുത്തുള്ള ലാര്‍ഗി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതാണ് അപകട കാരണം. ഡാമില്‍ നിന്നുള്ള കുത്തൊഴുക്കില്‍ വിദ്യാര്‍ഥികള്‍ ഒലിച്ചുപോകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :