അഞ്ചു വിദ്യാര്‍ത്ഥിനികള്‍ കൂടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; അധ്യാപകരുടെ പീഡനത്തില്‍ 10 വയസ്സുകാരി ഗര്‍ഭിണിയായി

അഞ്ചു വിദ്യാര്‍ത്ഥിനികള്‍ കൂടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു

മുംബൈ| Last Modified ശനി, 5 നവം‌ബര്‍ 2016 (08:32 IST)
ആദിവാസി വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ അധ്യാപകരുടെ പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. അഞ്ചു വിദ്യാര്‍ത്ഥിനികള്‍ കൂടി പീഡനത്തിനിരയായി സംശയിക്കുന്നതായി കുട്ടികളുടെ മാതാപിതാക്കള്‍ ആണ് വെളിപ്പെടുത്തിയത്. പത്തു വയസ്സുള്ള പെണ്‍കുട്ടിയെ പ്രധാനാധ്യാപകനും അധ്യാപകരും ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കൂടുതല്‍ പീഡനവാര്‍ത്തകള്‍ പുറത്തേക്ക് എത്തുന്നത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ആദിവാദി ബോര്‍ഡിങ്ങ് സ്കൂളിലെ 11 ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റര്‍ ദിംഗബര്‍ ഖാരാട്ട്, ചെയര്‍മാന്‍ ഗജാനന്‍ കോകറേ എന്നിവരും അറസ്റ്റിലായവരില്‍ പെടുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സ്കൂളിലെ തൂപ്പുകാരന്‍ ഇത്തുസിങ്ങ് പവാറാണ് മുഖ്യപ്രതി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :