സര്‍വസകലകലാവല്ലഭനായ സ്വാതി

WEBDUNIA|
കല്യാണി, ബേഗഡ, അഠാണ, സുരുട്ടി, തോടി രാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഗമാലികാസ്വരജതി സ്വാതി തിരുനാളിന്‍റേതായുണ്ട്.

പദ്മനാഭനെ കൂടാതെ ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി എന്നിവരെയും ഭജിച്ച സ്വാതിതിരുനാള്‍ ഭജിച്ചു.പദ്മനാഭ, സരസിജനാഭ, ജലജനാഭ എന്നിങ്ങനെയുള്ള പദങ്ങളാണ് ആ കൃതികള്‍ തിരിച്ചറിയാന്‍ സഹായമാവുന്നത്.

350 ലധികം കൃതികള്‍ രചിച്ചു.

നവരാത്രിദിനത്തില്‍ കുതിരമാളികയില്‍ നടത്തുന്ന സ്വാതിസംഗീതോത്സവത്തില്‍ 9 ദിവസങ്ങളിലായി ഇരുപതു രാഗങ്ങള്‍ ആലപിക്കുന്നു. പ്രശസ്തരാണ് ഇതില്‍ പങ്കെടുക്കുന്നവരെല്ലാം.

സര്‍ക്കാര്‍ അച്ചുകൂടം, നക്ഷത്രബംഗ്ളാവ് എന്നിവ തിരുവനന്തപുരത്തു സ്ഥാപിച്ചതും സ്വാതിതിരുനാളാണ്.

നാലഞ്ചു വരികളിലൊതുങ്ങുന്ന ചെറുഗീതങ്ങള്‍ മുതല്‍, സ്ത്രോത്രങ്ങള്‍ വരെ അദ്ദേഹം ഹിന്ദിയില്‍ എഴുതി. വിവിധ ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട അവയ്ക്ക് സാഹിത്യമൂല്യവും സംഗീതവുമുണ്ട്.

ശ്രീകൃഷ്ണനെ വാഴ്ത്തുന്നവയായിരുന്നു ഭൂരിഭാഗവും. അതുതന്നെ ബാലലീല, രാസക്രീഡ, ഗോപീസംവാദം എന്നിവയും.. സൂര്‍ദാസിന്‍റെ ശൈലിയുടെ സ്വാധീനം പ്രകടിപ്പിക്കുന്ന ആ കൃതികളുടെ ഭാഷ ദക് ഖിനിയുടെയും വജ്രഭാഷയുടെയും മിശ്രതമായിരുന്നു.

സദസ്യര്‍

ഇരയിമ്മന്‍ തന്പി, വിദ്വാന്‍ കോയിത്തന്പുരാന്‍, പരമേശ്വര്‍ ഭാഗവതര്‍, ഗോവിന്ദമാരാര്‍, കോകില കണ്ഠമേരു സ്വാമി, തഞ്ചാവൂര്‍ സഹോദരന്മാരായ പൊന്നയ്യ, ചിന്നയ്യ, വടിവേലു. ശിവാനന്ദം, ചോളപുരം രഘുനാഥരായര്‍, സുലൈമാന്‍, ഖാദര്‍ സാഹിബ്, അലാവുദ്ദിന്‍






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :