സംഗീതജ്ഞനായ സ്വാതിതിരുനാള്‍

WEBDUNIA|
അദ്ദേഹം പതിനാറാമത്തെ വയസ്സില്‍ തന്നെ സിംഹാസനത്തിലേറുകയും രാജ്യ തന്ത്രത്തിലും ഭരണത്തിലും തന്‍റെ അതീവ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തു കര്‍ണാടക സംഗീതത്തിന്‍റെ അഭൗമമായ ഉറവകളിലേക്ക് ആഴ്ന്നിറങ്ങിച്ചെന്ന് സംഗീതം നുകരുകയും അതിന്‍റെ പുരോഗനപരമായ അംശങ്ങള്‍ തിരിച്ചറിയുകയും തികച്ചും കേരളീയമായ രീതിയില്‍ അതിനെ ഇണക്കി ചേര്‍ക്കുകയും ചെയ്തു സ്വാതി തിരുനാള്‍.

ഇദ്ദേഹത്തിന് സംഗീതമായിരുന്നു ജീവനും ആശ്രയവും ദൈവവും. അതുകൊണ്ടായിരിക്കണം. പിതാമഹന്മാര്‍ ചെയ്തതുപോലെ കഥകളിയിലേക്ക് തിരിയാതെ സംഗീതത്തിന്‍റെ ഊര്‍വ്വര തലങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചത്.

സ്വാതി സഭയിലെചില അപൂര്‍വ്വ സാന്നിധ്യങ്ങളായിരിക്കണം അദ്ദേഹത്തിന്‍റെ സംഗീതത്തെ ഉദാത്തവും അനശ്വരവുമാക്കിത്തീര്‍ത്തത് . പ്രഗത്ഭ സംഗീത വിദ്വാന്മാരായ നല്ല തന്പി മുതലിയാര്‍, വടിവേലു, മേരു സ്വാമി, കണ്ണയ്യ, അനന്തപത്മനാഭ ഗോസ്വാമി, ഷഡ്കാല ഗോവിന്ദമാരാര്‍ തുടങ്ങിയവരും സാഹിത്യ പ്രഗത്ഭരായ വിദ്വാന്‍ കോയിതന്പുരാനും ഇരയിമ്മന്‍ തന്പിയും രാമു വാര്യരും സ്വാതി സദസ്സ് അലങ്കരിച്ചു.

കര്‍ണ്ണാകട സംഗീതത്തിലെന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തിലും അസാമാന്യ നൈപുണ്യമാണ് സ്വാതി തിരുനാള്‍ കാഴ്ചവച്ചത്. സുലൈമാന്‍ ഖാദര്‍ സാഹിബ്, അലാവുദീന്‍, തുടങ്ങിയ ഹിന്ദുസ്ഥാനി സംഗീതഞ്ജന്മാരുമായുളള അടുപ്പം ഇതിനായി അദ്ദേഹത്തെ തുണച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :