വയലാര്‍ എന്ന ഗന്ധര്‍വ കവി

രാജേ-ഷ് അതിയന്നൂര്‍

vayalar
PROPRO
അലാവുദ്ദീനും അത്ഭുത വിളക്കും എന്ന ചിത്രത്തില്‍ ജ-യഭാരതിയെ നോക്കിയിരുന്നെഴുതിയതാണ് "റംസാനിലെ ചന്ദ്രികയോ രജ-നീ ഗന്ധിയോ.... "എന്ന ഗാനം.

ദേവി കന്യാകുമാരിയില്‍ ദേവിയായി അഭിനയിച്ച വിനോദിനിയെ കണ്ടശേഷമാണ് " ശുചീന്ദ്ര നാഥാ നാഥാ" , " കണ്ണാ ആലിലക്കണ്ണാ ..."എന്നീ ഗാനങ്ങള്‍ വയലാര്‍ എഴുതിയത്. ഇത്തരം ഉദാഹരണങ്ങള്‍ ഏറെ.

വയലാറിന്‍റെ പാട്ടുകള്‍ക്ക് കൂടുതല്‍ മിഴിവേകുന്നത് ദേവരാജ-ന്‍ മാസ്റ്ററുടെ ഈണമായിരുന്നു. ഇന്ത്യയില്‍ വയലാര്‍ ദേവരാജ-ന്‍ കൂട്ടുകെട്ടിനെ കവച്ചുവയ്ക്കുന്ന ഒരു സംഘം വേറെയില്ല എന്ന് നിരൂപകന്‍ വി.എ.കെ.രംഗറാവു പറയുന്നു.

223 ചിത്രങ്ങള്‍ക്ക് പാട്ടെഴുതിയ വയലാറിന് 1961 ല്‍ കേരള സാഹിത്യ അക്കാഡമി പുരസ്കാരവും 1974 ല്‍ നല്ല ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡലും ലഭിച്ചു. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...' എന്ന പാട്ടിനായിരുന്നു ദേശീയ അവാര്‍ഡ്.

കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു വയലാര്‍. അധികാരി വര്‍ഗ്ഗത്തിന്‍റെ ദുഷ്ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും പാവപ്പെട്ടവരുടെ സങ്കടങ്ങള്‍ വിവരിക്കാനും അദ്ദേഹം കവിതകളെഴുതി.

'ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നു...', 'ഇങ്ക്വിലാബിന്‍ മക്കള്‍ നമ്മള്‍..', 'പൊട്ടിച്ചെറിയാന്‍ ചങ്ങലകള്‍ ..'തുടങ്ങിയ ഒട്ടേറെ വിപ്ളവ ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

ശകുന്തള, കാവ്യമേള, ചെമ്മീന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വയലാര്‍ എഴുതിയ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു.

WEBDUNIA|
ക്രിസ്തീയ ഗാനങ്ങള്‍ എഴുതുന്നതില്‍ വയലാറിന് അസാമാന്യമായ സിദ്ധിയുണ്ടായിരുന്നു. മലയാള സിനിമയിലെ മികച്ച ക്രിസ്തീയ ഗാനങ്ങളെല്ലാം വയലാറിന്‍റേതായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :