ബാലാമണി അമ്മ-അത്രമേല്‍ വിശുദ്ധയായ കവയത്രി

പീസിയന്‍

balamani amma
FILEFILE
1909 ജൂലൈ 19ന് തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള പുന്നയൂര്‍ക്കുളത്ത് നാലാപ്പാട്ട് തറവാട്ടിലായിരുന്നു ജനനം. കര്‍ക്കിടകത്തിലെ ആയില്യവും ജൂലൈ 19 എന്ന ജന്മദിനവും ഒന്നിച്ചു ചേരുമ്പോള്‍ കവിതയെ സ്നേഹിക്കുന്നവര്‍ക്ക് സ്വന്തം അമ്മയുടെ പിറന്നാള്‍ ദിനമാണിത്.

സംസ് കൃതവും ഇംഗ്ളീഷും വീട്ടിലിരുന്ന് അഭ്യസിച്ചിരുന്നു. ചെറു പ്രായത്തില്‍ തന്നെ-19-ാം വയസ്സില്‍- വി.എം നായരുടെ സഹധര്‍മ്മിണിയായി അദ്ദേഹം അന്നു ജോലി ചെയ്തിരുന്ന കൊല്‍ക്കത്തയിലേക്ക് പോയി.

അവിടെ ഗാര്‍ഹിക ജീവിതത്തിനിടയില്‍ കിട്ടിയ ഏകാന്തതയും ഒഴിവു സമയങ്ങളും ആണ് ബാലാമണിയമ്മയിലെ കവയത്രിയെ പുറത്തു കൊണ്ടുവന്നത്. ഭര്‍ത്താവ് വി.എം. നായര്‍ അത് കാര്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്.ധര്‍മ്മമാര്‍ഗം എന്ന ആദ്യ കവിതാസമാഹാരം 1938ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കൊട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, മഴുവിന്‍റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍.

പ്രമുഖ കഥാകൃത്തും കവയത്രിയുമായ കമലാ സുരയ്യാ എന്ന മാധവിക്കുട്ടി, അന്തരിച്ച ഡോക്ടര്‍ നാലാപ്പാട്ട് മോഹന്‍ദാസ്, ഡോ.ശ്യാം സുന്ദരന്‍ നായര്‍, ടാറ്റാ ടീയിലെ ഡെ.ജനറല്‍ മാനേജരായി വിരമിച്ച സി.കെ.ഉണ്ണികൃഷ്ണന്‍ നായരുടെ ഭാര്യയും എഴുത്തുകാരിയുമായ ഡോ.സുലോചന എന്നിവര്‍ മക്കളാണ്.

അനുഭൂതികള്‍ ഓര്‍മ്മയുടെ ചൂടില്‍ തിളച്ചു കുറുകി ഉണ്ടാവുന്ന മധുരസത്തയായി അവര്‍ സ്വന്തം കവിതയെ വിലയിരുത്തുന്നു.

WEBDUNIA|
1995 ല്‍ സരസ്വതീ സമ്മാനം. അതേ വര്‍ഷം എഴുത്തച്ഛന്‍ പുരസ്കാരം, എന്‍.വി.കൃഷ്ണ വാര്യര്‍ പരസ്കാരം എന്നിവ ബാലാമണിയമ്മയെ തേടിയെത്തി.മുത്തശ്ശി എന്ന കവിതയ്ക്ക് കേരള (1963), കേന്ദ്ര (1965) സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു.1992 ലെ ലളിതാംബികാ അന്തര്‍ജന അവാര്‍ഡും അവര്‍ക്കായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :