എ.എസ്‌.നായര്‍-രേഖാചിത്രങ്ങളുടെ കുലപതി

ജനനം : 1936 മെയ്‌ 15 മരണം : 1988 ജൂണ്‍ 30

File
എ.എസ്‌.നായരുടെ മീശയ്ക്കുമുണ്ടായിരുന്നു ഒരു സവിശേഷത. ആ പരുക്കന്‍ മീശയുടെ അറ്റങ്ങള്‍ അല്‍പം മുകളിലേക്ക്‌ ചെത്തിക്കൂര്‍പ്പിച്ച മട്ടിലായിരുന്നു ഉണ്ടായിരുന്നത്‌. കൈ തെറുത്തുകയറ്റിയ ടെര്‍ലിന്‍ ഷര്‍ട്ടും വെള്ള ഡബിള്‍ മുണ്ടുമായിരിക്കും മിക്കവാറും വേഷം. അകാലത്തില്‍ നര കയറിത്തുടങ്ങിയ മുടി, കരുത്ത ഫ്രെയിമുള്ള കട്ടിക്കണ്ണട, പൊട്ടിച്ചിരിയും ഹൃദ്യമായ പുഞ്ചിരിയും.

പെന്‍സിലില്‍ രേഖാചിത്രങ്ങള്‍ കോറിയിട്ട്‌ കട്ടി നിബ്ബുള്ള പേന ഇന്ത്യന്‍ ഇങ്കില്‍ മുക്കി എ.എസ്‌.നായര്‍ ചിത്രങ്ങള്‍ മെനയുന്നത്‌ കാണാന്‍ ഒരു ഭംഗിയുണ്ട്‌. ചിത്രം വരച്ച്‌ തീര്‍ന്നാലുടന്‍ കാക്കയെപ്പോലെ ചാഞ്ഞും ചരിഞ്ഞും നോക്കും. അടുത്തുവച്ചും ദൂരെവച്ചും നോക്കും.
സ്വത്വം - സ്വന്തം വ്യക്തിത്വം -എ.എസിന്‍റെ ചിത്രങ്ങളില്‍ എപ്പോഴും തുടിച്ചു നിന്നിരുന്നു. എ.എസിന്‍റെ കാഴ്ചയിലുള്ള പരുക്കന്‍ മട്ട്‌ അദ്ദേഹത്തിന്‍റെ ചിത്രത്തിനുമുണ്ടായിരുന്നു. ലളിത സുന്ദരമല്ല, കട്ടിയുള്ള പരുക്കന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ വരകള്‍.

നിശ്ചല രേഖകള്‍ ചടുലതയോടെ താളാത്മകമായി കെട്ടുപിണഞ്ഞ്‌ ഒഴുകി പശ്ചാത്തലത്തില്‍ ലയിച്ച്‌ ഒരു ത്രിമാന അ൹ഭവം ഉണ്ടാക്കുന്നു. ചിലപ്പോള്‍ വരകളില്‍ ബ്രഷു ചേര്‍ത്ത്‌ നിഴലും വെളിച്ചവും വാഷ്‌ ചെയ്‌തു വരുത്തുന്ന രീതി എ.എസ്‌. അവലംബിച്ചിട്ടുണ്ട്‌.

WEBDUNIA|
കാളിമയുടെ സൗന്ദര്യം ഹൃദ്യമായി അവതരിപ്പിക്കാന്‍ എ.എസിന്‌ കഴിഞ്ഞു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച യയാതി എന്ന നോവലിന്‍റെ ചിത്രണം ഇതിന്‌ മികച്ചൊരു ഉദാഹരണമാണ്‌. അതില്‍ കഥാപാത്ര ചിത്രീകരണത്തിന്‌ ഉപയോഗിച്ച ശൈലിക്കുമുണ്ടായിരുന്നു അനുകരിക്കാനാവാത്ത സവിശേഷത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :