ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്.

എന്‍റെ ആദ്യത്തെ പുസ്തകം- കുഞ്ഞുണ്ണി

WEBDUNIA|
ഇവരെയെല്ലാം ഒരുമിച്ച് കാണാമല്ലോ എന്ന് വിചാരിച്ചാണ് അന്ന് ഞാനും രാമനാട്ട് കര ഹൈസ്ക്കൂളില്‍ ഹെഡ്മാസ്റ്ററായിരുന്ന ചന്തുക്കുട്ടി മാഷും കൂടി പോയത്.

സമ്മേളനം ഒരു ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മണിതൊട്ട് രാത്രി വളരെ വൈകുന്നത് വരെ നീണ്ടു. അതു കഴിഞ്ഞ് എന്തെല്ലാമോ കലാപാരിപാടികളുണ്ടായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ.

എല്ലാം കഴിഞ്ഞ് പിറ്റേന്ന് രാവിലെ മടങ്ങിപ്പോരുന്പോള്‍ എന്‍റെ പത്തു പുസ്തകത്തില്‍ വല്ലതും വിറ്റുപോയോ എന്ന് ഞാന്‍ ആ കടക്കാരനോട് ചോദിച്ചില്ല.

കാരണം ഒന്നും വിറ്റില്ല, പത്തു പുസ്തകവും മടക്കിക്കൊണ്ടുപൊയ്ക്കോളൂ എന്നദ്ദേഹം പറയേണ്ടി വന്നത് കേള്‍ക്കേണ്ടി വന്നാലോ എന്ന നാണക്കേട് അനുഭവിക്കാനുളള ധൈര്യം എനിക്കന്നുണ്ടായിരുന്നില്ല.

ആ പത്തു പുസ്തകം ആ കച്ചവടക്കാരന്‍ അതിലെ ഏടുകളോരോന്നായി കീറി മുറിച്ച് കടലയോ മുറുക്കാനോ പൊതിഞ്ഞ് കൊടുക്കാനോ ഉപയോഗിച്ചിട്ടുണ്ടാവുമോ.

ഉണ്ടെങ്കില്‍ അതിലെ കവിത ആ വീടുകളിലൊന്നിലെങ്കിലും ആരെങ്കിലും വായിച്ചിട്ടുണ്ടാകുമോ? അതോ, അദ്ദേഹത്തിന്‍റെ വീട്ടിലുളള ചെറിയ കുട്ടികള്‍ക്കും അയല്‍പ്പക്കത്തെ ചെറിയ കുട്ടികള്‍ക്കും കൊടുത്തിരിക്കുമോ? എങ്കില്‍ ഞാന്‍ ധന്യനായി.


ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്.
എന്‍റെ ആദ്യത്തെ പുസ്തകം

എന്‍റെ ഈ പുസ്തകം സ്വയം വായിച്ച് പഠിച്ചിട്ടാവാം അല്ലെങ്കില്‍ അതിലെ കവിത അധ്യാപകര്‍ വായിച്ചു കൊടുത്തിട്ടാവാം രാമനാട്ടുകരയിലെ ഒരു കുട്ടി,

കോവാലന്‍ പൂവാലന്‍
കന്നാലിവാലിന്മേലൂഞ്ഞാലാടിക്കളിക്കുന്നു
ഞാനെന്‍റെ വീട്ടിലടുക്കളേലമ്മേടെ
വാലിന്മേല്‍തൂങ്ങിക്കരയുന്നു

എന്ന കവിത ഈണത്തില്‍, ഉച്ചത്തില്‍ ചൊല്ലി രസിക്കുന്നത് അവന്‍ കാണാതെ കേട്ടാനന്ദിക്കാനുളള ഭാഗ്യം എനിക്കുണ്ടായി.

ഒരു കവിക്കുണ്ടാകാവുന്ന ഏറ്റവും വലിയ ആനന്ദം എനിക്ക് എന്‍റെ കാവ്യ ജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെയുണ്ടായി. ആ പുസ്തകത്തിലെ,

അയ്യയ്യാ പാടത്ത്
നെല്ല് വിളഞ്ഞ് കിടക്കുന്നു
അയ്യയ്യാ അയ്യയ്യാ
എന്തൊരു ചന്തം കണ്ടില്ലേ

എന്ന് തുടങ്ങുന്ന പാട്ട് കുട്ടികള്‍ ഈണത്തില്‍ ചൊല്ലി നടക്കുന്നുണ്ടെന്ന്, അത് കേട്ട രാമനാട്ടുകര സേവാ മന്ദിരത്തിലെ രാധാകൃഷ്ണമേനോന്‍ എന്നോട് പറയുകയുണ്ടായി.

ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :