ആദ്യത്തെ കൃതി ഒരു ഖണ്ഡകാവ്യകാണ് - ആത്മാഞ്ജ-ലി. അതിന്‍റെ അവതാരിക കുറിച്ച എം.പി.പോളാണ് വര്‍ക്കിയെ ഗദ്യ സാഹിത്യത്തിലേക്ക് തിരിച്ചുവിട്ടത്. 1953 - ല്‍ ഇറങ്ങിയ "ഇണപ്രാവുകള്‍ ' എന്ന നോവലിലൂടെ മുട്ടത്തുവര്‍ക്കി ആസ്വാദനാഭിരുചിയുടെ ഒരു മഹാപ്രസ്ഥാനത്തിന് നാന്ദികുറിച്ചു
. "പാടാത്ത പൈങ്കിളി'യും "കരകാണാക്കടലു'മൊക്കെ ഈ പ്രസ്ഥാനവികാസത്തിന് നിദാനമായിത്തീര്‍ന്നു. അക്ഷരങ്ങള്‍ നക്ഷത്രങ്ങളാണെന്ന സത്യം ഇന്നിന്‍റെ സാഹിത്യ നായകരെ ആദ്യം പഠിപ്പിച്ചതും മുട്ടത്തുവര്‍ക്കിയായിരുന്നു.
എന്നാല്‍, നോവലിന്‍റെ പ്രചാരബാഹുല്യത്തിനിടയില്‍, നാടക രംഗത്ത് സജ-ീവ സാന്നിദ്ധ്യമാവാന്‍ മുട്ടത്തുവര്‍ക്കിക്കു കഴിയാതിരുന്നത് നാടകപ്രേമികളെയാണ് നിരാശരാക്കിയത്.
കെ.പി.എ.സി. ക്കു ബദലായി മദ്ധ്യ തിരുവിതാംകൂറില്‍ രൂപം കൊണ്ട എ.സി.എ.സി (ആന്‍റി കമ്യൂണിസ്റ്റ് ആര്‍ട്സ് ക്ളബ്ബ്) എന്ന നാടകസംഘത്തിന് വേണ്ടി ഏതാനും നാടകങ്ങളെഴുതിയിട്ടുണ്ട്. വിമോചന സമരകാലയളവില്‍ മുട്ടത്തുവര്‍ക്കിയുടെ "ഞങ്ങള്‍ വരുന്നു' എന്ന നാടകം വഹിച്ച പങ്ക് ചരിത്രപശ്ഛാത്തലത്തില്‍ പഠിക്കപ്പെടാന്‍ വകയുള്ളതാണ്.
വര്‍ക്കിയുടെ മുപ്പത്തിയൊന്നു നോവലുകള്‍ സിനിമയായിട്ടുണ്ട്. ആസ്വാദകലക്ഷങ്ങളെ കീഴടക്കിയ ഹിറ്റ് ചിത്രങ്ങളായിരുന്നു മിക്കതും. സിനിമയാകാത്ത 'മുളംപാലം' തിരക്കാഥാരൂപത്തില്‍ അച്ചടിച്ചു. മലയാളത്തില്‍ അച്ചടിക്കപ്പെട്ട രണ്ടാമത്തെ തിരക്കഥയാണിത് (ആദ്യത്തേത് എം.ടി. യുടെ "ഇരുട്ടിന്‍റെ ആത്മാവ്').