സരിതയുടെ വാദം തെറ്റാണെന്ന്‌ നടന്‍ മുകേഷ്

കൊച്ചി| WEBDUNIA|
PRO
PRO
തന്റെ വിവാഹത്തിന്‌ നിയമസാധുതയില്ലെന്ന മുന്‍ ഭാര്യയും നടിയുമായ സരിതയുടെ വാദം തെറ്റാണെന്ന്‌ നടന്‍ മുകേഷ്‌. വിവാഹത്തിന്‌ നിയമസാധുതയില്ലെന്ന മുന്‍ ഭാര്യ സരിതയുടെ അവകാശവാദം തെറ്റാണെന്നും മുകേഷ്‌ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

1996 മുതല്‍ താനും സരിതയുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. താന്‍ എറണാകുളം കുടുംബകോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ 2012 ജനുവരിയില്‍ വിവാഹമോചനം അനുവദിച്ചു. വിവാഹമോചനത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതാണെന്നും മുകേഷ്‌ പറയുന്നു.

ഒക്‌ടോബര്‍ 24 ന്‌ ആണ്‌ മുകേഷ്‌ പുനര്‍വിവാഹിതനായത്‌. മരട്‌ സബ് രജിസ്‌ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു നര്‍ത്തകി മേതില്‍ ദേവികയുമായുള്ള വിവാഹം. എന്നാല്‍, വിവാഹമോചനത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ രണ്ടാം വിവാഹം നിയമപരമല്ലെന്നും മുകേഷിനെതിരെ കോടതിയെ സമീപിക്കുമെന്നും സരിത പറഞ്ഞിരുന്നു. 1988 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു മുകേഷ്- സരിത വിവാഹം. ഇതിനുമുന്‍‌പ് 1975 ഡിസംബര്‍ 13ന് തെലുങ്ക് നടന്‍ വെങ്കിട സുബ്ബയയെ സരിത വിവാഹം ചെയ്തിരുന്നു. എന്നാല്‍ 1988-ല്‍ വേര്‍പിരിഞ്ഞു. തുടര്‍ന്നാണ് മുകേഷിനെ വിവാഹം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :