മുകേഷ് സിംഗ് പുഞ്ചിരിച്ചു; പവന്‍ ഗുപ്ത പൊട്ടിക്കരഞ്ഞു

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
നാടകീയ രംഗങ്ങള്‍ക്കായിരുന്നു ഡല്‍ഹിയിലെ സാകേത് കോടതി സാക്ഷ്യം വഹിച്ചത്. രാജ്യത്തെ നടുക്കിയ മൃഗീയ ബലാത്സംഗ കേസിന്റെ വിധി കേള്‍ക്കാനെത്തിയവര്‍ക്ക് മുന്നില്‍ കേസിലെ പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവര്‍ നിന്നു. മുകേഷ് സിംഗ് പുഞ്ചിരിയോടെയാണ് കോടതിയില്‍ നിന്നത്. എന്തോ പ്രതീക്ഷയുണ്ടെന്ന ഭാവം. അതേ സമയം വിനയ് ശര്‍മ്മ ആശാങ്കാകുലനായിരുന്നു. വിധി കേട്ടതോടെ പത്തൊമ്പതുകാരനായ പവന്‍ ഗുപ്ത നിലത്ത് കുത്തിയിരുന്നു കരഞ്ഞു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വിധിയില്‍ സന്തോഷമുണ്ട്. പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സ്തീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളെ ഗൌരവത്തോടെ കാണണമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.

സാകേത് കോടതി പരിസരം രാവിലെ മുതല്‍ തന്നെ ജനനിബിഡമായിരുന്നു. വിധികേള്‍ക്കാന്‍ എത്തിയവര്‍. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍. അങ്ങനെ ജനങ്ങള്‍ അണിനിരന്നു. വിധികേട്ട് എല്ലാവരും ആഹ്ലാദത്തോടെ പ്രതികരിച്ചു, ‘ഇവര്‍ തൂക്കുകയര്‍ അര്‍ഹിക്കുന്നു’.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :