സരിത പറയുന്നത് നടക്കുമെന്ന് ജിക്കുമോന്‍ പറഞ്ഞതായി സാക്ഷി

കൊച്ചി| Joys Joy| Last Modified തിങ്കള്‍, 12 ജനുവരി 2015 (14:27 IST)
സോളാര്‍ കേസില്‍ സാക്ഷിവിസ്താരം തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സാക്ഷിമൊഴി. കേസിലെ സാക്ഷികളില്‍ ഒരാളായ സജാദ് ആണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ മൊഴി നല്കിയത്. പറയുന്നത് നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ജിക്കുമോന്‍ പറഞ്ഞതായും സജാദ് മൊഴി നല്കി.

സരിത മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകയാണെന്നും അവര്‍ പറയുന്നത് എല്ലാം നടക്കുമെന്നും ജിക്കുമോന്‍ ഉറപ്പു പറഞ്ഞിരുന്നതായും സജാദ് പറഞ്ഞു. സോളാര്‍ ജുഡിഷ്യല്‍ കമ്മീഷന് മുന്നിലാണ് സജാദ് മൊഴി നല്കിയത്.

സോളാര്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും ഉള്ള താല്പര്യത്തെക്കുറിച്ച് ജിക്കുമോന്‍ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് വഴിയാണ് ജിക്കുമോനുമായി പരിചയം. പിന്നീട് സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടപ്പോള്‍ ജിക്കുമോനുമായി ബന്ധപ്പെട്ടിരുന്നു. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സരിത പറയുന്നത് എല്ലാം നടക്കുമെന്ന് ജിക്കുമോന്‍ ഉറപ്പു പറഞ്ഞിരുന്നതായും ജിക്കുമോന്‍ പറഞ്ഞു.

കേസിലെ മറ്റൊരു പ്രതി അബ്‌ദുല്‍ മജീദിനെ വരുംദിവസങ്ങളില്‍ വിസ്തരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :