മകനെ പിതാവ് തട്ടിക്കൊണ്ടു പോയി; ബന്ധുക്കള്‍ പൊലീസില്‍ ഹാജരാക്കി

ബാലരാമപുരം| WEBDUNIA| Last Modified ചൊവ്വ, 26 മാര്‍ച്ച് 2013 (11:07 IST)
PRO
PRO
പിതാവ് തട്ടിക്കൊണ്ടു പോയ മകനെ ബന്ധുക്കള്‍ പൊലീസില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ അമ്മക്കൊപ്പം അയച്ചു. എപ്പോള്‍ വിളിച്ചാലും ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ പതിനായിരം രൂപ ബോണ്ടില്‍ അമ്മയോടൊപ്പമാണ്‌ കുട്ടിയെ പറഞ്ഞയച്ചത്‌.

നെയ്യാറ്റിന്‍കര മരുതത്തൂര്‍ ചാക്കോട്ടുകോണം ഹെവന്‍ലിയില്‍ എസ്‌ ബിജുവാണ് അമ്മയുടെ കൂടെയായിരുന്ന മകനെ തട്ടിക്കൊണ്ടു പോയത്. ഒത്താശയോടെയാണ്‌ കുട്ടിയെ വീട്ടില്‍ നിന്നും തട്ടികൊണ്ടുപോയത്‌. ഏഴു വയസുകാരനായ മകന്‍ ആശിഷിനെയാണ്‌ നാലംഗ സംഘത്തോടൊപ്പം പിതാവ്‌ കടത്തികൊണ്ടു പോയത്‌.

എട്ടുവര്‍ഷം മുമ്പാണ്‌ ബാലരാമപുരം മുക്കംപാലമൂട്‌ രാഘവവിലാസത്തില്‍ ജയലക്ഷ്മിയുടെ മകള്‍ മിനിയും ബിജുവും തമ്മില്‍ വിവാഹം നടന്നത്. തുടര്‍ന്ന് കുവൈറ്റില്‍ പോയ ഇരുവരും മാനസീകമായി അകന്നു. തുടര്‍ന്ന് നാട്ടില്‍ എത്തിയ ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്.

നാലംഗ സംഘത്തോടെപ്പം മുക്കംപാലമൂട്ടിലെ വീട്ടിലെത്തിയ ബിജു മിനിയെ തല്ലുകയും മകനെ തട്ടികൊണ്ടു പോകുകയും ചെയ്തതായാണ്‌ കേസ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ബിജുവിനെ നെയ്യാറ്റിന്‍കരയുള്ള സുമ ലോഡ്ജിലെ സിഐടിയു ഓഫീസില്‍ നിന്നും ബാലരാമപുരം പൊലീസ്‌ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പക്ഷേ കുഞ്ഞിനെ കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട്‌ ഒളിവിലായവര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :