വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ കൊല്ലപ്പെടുത്തിന്റെ തൊട്ടുമുമ്പുള്ള ചിത്രങ്ങള്‍ പുറത്ത്

കൊളംബോ| WEBDUNIA|
PRO
PRO
എല്‍ടിടിഇയ്ക്കെതിരെ ശ്രീലങ്കന്‍ സൈന്യം നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ബലം പകരുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്‍ പ്രഭാകരനെ സൈന്യം കസ്റ്റഡിയിലെടുത്ത് വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണിത്.

ചാനല്‍ 4 ടെലിവിഷന്‍ പുറത്തുവിട്ട ഡോക്യുമെന്‍ററിയിലാണ് ഈ ദൃശ്യങ്ങള്‍. 12കാരനായ ബാലചന്ദ്രര്‍ പ്രഭാകരന്‍ വെടിയേറ്റു മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഈ ബാലന്‍ ലങ്കന്‍ സൈനികരുടെ കസ്റ്റഡിയിലായിരുന്നു എന്നാണ് പുതിയ ദൃശ്യങ്ങളിലൂടെ വെളിവാകുന്നത്.

“നോ വാര്‍ സോണ്‍: ദി കില്ലിംഗ് ഫീല്‍ഡ്സ് ഓഫ് ശ്രീലങ്ക” എന്നാണ് ഡോക്യുമെന്ററിയുടെ പേര്. പിടിയിലാ‍യ ബാലന്‍ മണല്‍‌ചാക്കുകള്‍ കൂട്ടിയിട്ട ഒരു ബങ്കറില്‍ ഇരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ലങ്കന്‍ സൈനികന്‍ അവന് കാവലുണ്ട്. തുടര്‍ന്ന് രണ്ട് മണിക്കൂറിനകം കുട്ടി കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. ബാലന്‍ മരിച്ചു കിടക്കുന്ന ചിത്രവും ഇതോടൊപ്പമുണ്ട്. ഒരേ ക്യാമറയില്‍ തന്നെയാണ് ഈ ചിത്രങ്ങളെല്ലാം പകര്‍ത്തിയിരിക്കുന്നത്.

അടുത്ത പേജില്‍- ബാലചന്ദ്രന്‍ പ്രഭാകരന്റെ കൂടുതല്‍ ചിത്രങ്ങള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :