പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

തൃശൂര്‍| JOYS JOY| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (08:28 IST)
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. പളനിയില്‍ നിന്നാണ് പ്രതി ചേന്നം സ്വദേശി ഷിബിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഷിബിനൊപ്പം ഉണ്ടായിരുന്ന പിതാവ് സുരേന്ദ്രനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ തുടര്‍ന്ന് ഷിബിനും മാതാപിതാക്കളും ഒളിവില്‍ പോയിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്നാലെയെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ശബ്‌ദവും പെണ്‍കുട്ടിയുടെ നിലവിളിയും കേട്ട് സമീപത്തെ വീടുകളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഓടിയെത്തിയിരുന്നു.

യുവതിയെ ഇടിച്ചു തെറിപ്പിച്ച കാര്‍ വീണ്ടുമെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ എത്തിയവരുടെ ഇടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഈ സമയത്താണ് രക്ഷിക്കാന്‍ എത്തിയവര്‍ക്ക് കൂടി പരുക്കേറ്റത്. മൂന്നുപേര്‍ കാറിന്റെ ചില്ലിന് മുകളിലേക്ക് തെറിച്ചുവീണു. യുവതിയുടെ ശരീരത്തിലൂടെ കാര്‍ വീണ്ടും കയറിയിറങ്ങി. യുവതിയുടെ കാലിനും ഇടുപ്പെല്ലിനും പൊട്ടലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ അമൃത അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.

അമൃതയുടെ അമ്മ ശ്യാമള, പദ്മിനി, പ്രണയാഭ്യര്‍ഥന നിരസിച്ച യുവതി, രമ്യ, രാഹുല്‍ എന്നിവരുമാണ് പരിക്കേറ്റ് ചികിത്സയിലുള്ള മറ്റ് മൂന്നുപേര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :