പട്ടാഴി പൊട്ടിത്തെറി: പടക്കശാല ഉടമയുടെ ഭാര്യയും മരിച്ചു

കൊല്ലം| WEBDUNIA|
PRO
PRO
പത്തനാപുരം പട്ടാഴിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഷൈലജ(52)യാണ് മരിച്ചത്. പടക്കശാല അജയന്റെ ഭാര്യയാണ് ഷൈലജ.

സ്ഫോടനവുമായി ബന്ധപ്പെട്ട് പടക്ക നിര്‍മ്മാണശാല നടത്തിപ്പുകാരനായ കല്ലറ സ്വദേശി പട്ടാഴി കന്നിമേല്‍ അയത്തില്‍ കോടിയാട്ട് വീട്ടില്‍ അജയകുമാറിനെയും മകള്‍ സ്വാതിയെയും പത്തനാപുരം പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും.

അനുവദിച്ചതിലും ഇരട്ടിലിയധികം വെടിമരുന്ന് ഇവര്‍ പടക്കനിര്‍മ്മാണ ശാലയില്‍ സൂക്ഷിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നിരോധിക്കപ്പെട്ട വസ്തുക്കള്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പടക്കിര്‍മാണശാലയില്‍ പൊട്ടിത്തെറിയുണ്ടായത്. തമിഴ്നാട് സാത്തൂര്‍ വിരുദുഗര്‍ ഇന്ദിരാഗറില്‍ പരമശിവം(32) ആണു മരിച്ച മറ്റൊരാള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :