നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കുകയോ കോയമ്പത്തൂര്‍ വിട്ടുപോകുകയോ ചെയ്യരുത്: സുപ്രീംകോടതി

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന് സുപ്രീംകോടതിയുടെ വിലക്ക്

Justice For Jishnu, P Krishnadas, Supreme Court of India, ജിഷ്ണു പ്രണോയ്, പി കൃഷ്ണദാസ് ,  നെഹ്‌റു ഗ്രൂപ്പ്, സിബിഐ , സുപ്രീംകോടതി
ന്യൂഡല്‍ഹി| സജിത്ത്| Last Updated: വെള്ളി, 7 ജൂലൈ 2017 (12:53 IST)
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന വേളയിലോ ചോദ്യം ചെയ്യുന്നതിനായി നിര്‍ദേശം ലഭിച്ചാലോ മാത്രമേ കൃഷ്ണദാസ് കേരളത്തിലേക്ക് പ്രവേശിക്കാവൂയെന്നും എന്നും കോടതി ഉത്തരവിട്ടു. നിലവില്‍ കോയമ്പത്തൂരില്‍ കഴിയുന്ന കൃഷ്ണദാസ് അവിടം വിട്ടുപോകരുതെന്നും കോടതി അറിയിച്ചു.

പാലക്കാട് പ്രവേശിക്കാന്‍ അനുമതി വേണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ആവശ്യം നിരസിച്ചു. ഷഹീര്‍ ഷൗക്കത്തലി കേസും ജിഷ്ണു പ്രണോയി കേസും ഒരുമിച്ച് പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. ഈ രണ്ടുകേസിലും ഒന്നാംപ്രതി കൃഷ്ണദാസുമാ‍ണ്. ജിഷ്ണു പ്രണോയ് കേസില്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് സിബിഐക്ക് വിടാനുളള ശുപാര്‍ശയും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുളളില്‍ തന്നെ നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :