നിലമ്പൂര്‍ കൊലപാതകം; മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗം ബിജു നായര്‍ പിടിയില്‍

നിലമ്പൂര്‍| WEBDUNIA|
PRO
നിലമ്പൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറയ്ക്കല്‍ രാധ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗം ബിജു നായരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷംസുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബിജു നായരുമായുണ്ടായിരുന്ന അവിഹിത ബന്ധം പുറത്തുപറയുമെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസില്‍ വച്ചാണ് കൊല നടന്നതെന്നാണ് പൊലീസ് നിഗമനം. ഓഫീസ് സെക്രട്ടറി കൂടിയാണ് ബിജു നായര്‍.

ഇക്കഴിഞ്ഞബുധനാഴ്ചരാവിലെ 8.30ഓടെവീട്ടില്‍ നിന്നുംകോണ്‍ഗ്രസ് നിയോജകമണ്ഡലംഓഫീസിലേക്ക് ജോലിക്ക് പോയതായിരുന്നു. പിന്നീട് രാധയെആരുംകണ്ടില്ല. തുടര്‍ന്ന് നടന്ന തെരച്ചിലിനൊടുവില്‍ ഞായറാഴ്ചവൈകിട്ട് നാലോടെയാണ് ചുള്ളിയോട് പരപ്പന്‍പൂച്ചാലില്‍ മൃതദേഹംകണ്ടെത്തിയത്. 

പൂക്കോട്ടുംപാടത്തെകോണ്‍ഗ്രസ് നേതാവുംകര്‍ഷകകോണ്‍ഗ്രസ് ജില്ലാവൈസ് പ്രസിഡന്റുമായ കുമാരന്‍കുട്ടിയുടെആള്‍താമസമില്ലാത്ത പ്രദേശത്ത് കാടു മൂടിക്കിടക്കുന്നകുളത്തില്‍ ചാക്കില്‍ കെട്ടിത്താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയനിലയിലായിരുന്നു. അടിവസ്ത്രംമാത്രമാണുണ്ടായിരുന്നത്.

അതേ സമയം യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ഭാസ്‌കരന്‍ ആരോപിച്ചു. രാധയുടെ കൊലപാതകത്തിന് പിന്നില്‍ ബിജു നായര്‍ മാത്രമല്ല മറ്റ് ചിലര്‍ക്ക് കൂടി പങ്കുള്ളതായി സംശയിക്കുന്നു. മറ്റാര്‍ക്കൊക്കയോ വേണ്ടി ബിജു നായര്‍ കുറ്റം ഏറ്റെടുക്കുകയാണ്. കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരാന്‍ ഉന്നതതല അന്വേഷണം വേണമെന്നും ഭാസ്‌കരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലപ്പെടുന്നതിന് മുന്‍പും രാധയെ കൊല്ലാന്‍ ഇവര്‍ ശ്രമം നടത്തിയിട്ടുണ്ട്. രണ്ട് വട്ടം വാഹനം കൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബിജു പൊലീസിനോട് പറഞ്ഞതായിരിക്കില്ല കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും രാധയുടെ സഹോദരന്‍ ഭാസ്‌കരന് പറഞ്ഞു‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :