ചോറ്റാനിക്കര കൊലപാതകം: നാലു വയസുകാരി ലൈംഗിക പീഡനത്തിനും ഇരയായി

കൊച്ചി| WEBDUNIA|
PRO
PRO
ചോറ്റാനിക്കരയില്‍ അമ്മയും അമ്മയുടെ കാമുകന്‍മാരും ചേര്‍ന്ന കൊലപ്പെടുത്തി കുഴിച്ചിട്ട നാലുവയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെടുന്നതിനു മുന്‍പും കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വലിയ വൃണമുണ്ടായിരുന്നൂവെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. എന്നാല്‍ മരണകാരണം പുറത്തുവന്നിട്ടില്ല. കുട്ടിയെ പീഡിപ്പിച്ച സംഘം അക്കാര്യം പുറത്താകുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന സംശയമാണ് പോലീസിന്.

കുട്ടിയുടെ അമ്മ റാണിയുടെ കാമുകന്‍ രഞ്ജിത്താണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് നാലുവയസ്സുകാരി അക്‌സ കൊലചെയ്യപ്പെട്ടത്. ചോറ്റാനിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന റാണി, കാമുകന്‍ രഞ്ജിത്ത് ഇയാളുടെ സുഹൃത്ത് ബേസില്‍ എന്നിവരാണ് ക്രൂരകൃത്യം ചെയ്തത്. ഇവരെ പൊലീസ് പിടികൂടി. രഞ്ജിത്ത് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ ആരക്കുന്നത്തെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ട് പോയി കുഴിച്ചുമൂടുകയായിരുന്നു.

റാണിയുടെ സമ്മതത്തോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് രഞ്ജിത് പൊലീസിനോട് പറഞ്ഞു. കുട്ടിയെ കാണാനില്ലെന്ന് റാണി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.

അതിനിടെ, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം ഏറ്റെടുക്കാന്‍ കുട്ടിയുടെ ബന്ധുക്കള്‍ തയ്യാറായില്ല. മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ചോറ്റാനിക്കര പഞ്ചായത്ത് അധികൃതര്‍ മൃതദേഹം ഏറ്റെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :