കായല്‍ കയ്യേറ്റം; ജയസൂര്യ മൂന്നാം പ്രതി

കായല്‍ കയ്യേറ്റത്തില്‍ ജയസൂര്യയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

aparna| Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (08:29 IST)
ചിലവന്നൂരില്‍ കായല്‍ കയ്യേറ്റം നടത്തിയ സംഭവത്തില്‍ നടന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ നടത്തിയ വിദഗ്ധ പരിശോധനയ്ക്കൊടുവിലാണ് കായല്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്ന് വ്യക്തമായത്.

തീരദേശ പരിപാലന അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. സംഭവത്തില്‍ ജയസൂര്യ മൂന്നാം പ്രതിയാണ്. വിജിലന്‍സിന്റെ ലീഗല്‍ പരിശോധനയിലാണ് ഈ കുറ്റപത്രമുള്ളത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ രണ്ടാം പ്രതിയുമാണ്.

കൊച്ചി ചെലവന്നൂരില്‍ കായലിന് സമീപമുള്ള മൂന്ന് സെന്റ് സ്ഥലം അനധികൃതമായി കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്ന പരാതി ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് തീരദേശ പരിപാലന അതോറിറ്റി നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :