കറുത്ത ബുധന്‍, വാഹനാപകടങ്ങളില്‍ 17 മലയാളികള്‍ മരിച്ചു

ബാംഗ്ലൂര്‍‍| WEBDUNIA|
PRO
ബുധനാഴ്ചയുണ്ടായ മൂന്ന് വാഹനാപകടങ്ങളില്‍ 17 മലയാളികള്‍ മരിച്ചു. യു എ ഇയിലെ റാസല്‍ഖൈമയിലും മസ്കറ്റിലും കര്‍ണാടകയിലെ മാണ്ഡ്യയിലുമാണ് അപകടങ്ങള്‍ നടന്നത്. മസ്കറ്റിലുണ്ടായ അപകടത്തില്‍ മാത്രം ഒമ്പത് പേരാണ് മരിച്ചത്.

മലപ്പുറം കുറ്റിപ്പുറം മുസ്‌തഫ, ഭാര്യ റുഖിയ, മകള്‍ മുഹ്സിന, ബന്ധു റിസ്‌വാന്‍ എന്നിവരും കണ്ണൂര്‍ തില്ലങ്കേരി ഖാലിദ്‌ മൗലവി, ഭാര്യ സഫ്നാസ്‌, മക്കളായ അനസ്‌, ഹാഷിം, ഫാത്തിമ എന്നിവരുമാണ് മസ്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഇവര്‍ വിനോദയാത്ര പോയി മടങ്ങവേ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു.

യു എ ഇയിലെ റാസല്‍ഖൈമയിലുണ്ടായ അപകടത്തില്‍ കരുനാഗപ്പള്ളി ആദിനാട്‌ സ്വദേശികളായ ഹാഷിം, ഷമീര്‍, ബഷീര്‍ എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന്‍റെ പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബാംഗ്ലൂര്‍ ‍- മൈസൂര്‍ ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. മലപ്പുറം എടക്കര സ്വദേശി അബ്ബാസ്, ഭാര്യ ബേബി ഷെരീജ, മകന്‍ യാദിര്‍, അമ്മ ആയിഷ, സഹോദരന്‍ ജാസിര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചായിരുന്നു അപകടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :