അവന്‍ എന്നെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു, ഇത് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്തത്ര വലിയ മാനക്കേട്: രാഹുല്‍ പശുപാലന്‍റെ പിതാവ് തുറന്നുപറയുന്നു

Rahul Pashupalan, Reshmi, Joshy Joseph, Kiss Of Love, രാഹുല്‍ പശുപാലന്‍, രശ്മി, പെണ്‍‌വാണിഭം, ജോഷി ജോസഫ്, ചുംബനസമരം
കൊല്ലം| Last Modified ശനി, 21 നവം‌ബര്‍ 2015 (17:47 IST)
പെണ്‍‌വാണിഭക്കേസില്‍ പിടിയിലായ ചുംബനസമര നായകന്‍ രാഹുല്‍ പശുപാലനെതിരെ കൂടുതല്‍ ആരോപണങ്ങളും കേസുകളും. സ്വന്തം പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് രാഹുല്‍ പശുപാലന്‍. മകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അച്ഛന്‍ പശുപാലന്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

ബാംഗ്ലൂരില്‍ ജയിലിലായ മോഡലിനെ പുറത്തിറക്കാന്‍ മൂന്ന് ലക്ഷം രൂപ നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നതായി പശുപാലന്‍ വെളിപ്പെടുത്തുന്നു. അത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകളുടെ വിവാഹാവശ്യത്തിന് വച്ചിരുന്ന ഒന്നരലക്ഷം രൂപ രാഹുല്‍ എടുത്തുകൊണ്ടുപോയതായി പശുപാലന്‍ പറയുന്നു.

കര്‍ണാടകയില്‍ ഏതോ ഒരു പെണ്‍കുട്ടി അറസ്റ്റിലായെന്നും ആ കുട്ടിക്ക് ജാമ്യം ലഭിക്കണമെങ്കില്‍ പണം ആവശ്യമുണ്ടെന്നുമാണ് രാഹുല്‍ തന്നോട് പറഞ്ഞതെന്ന് പശുപാലന്‍ ഓര്‍ക്കുന്നു. എന്നാല്‍ അത് രശ്മിയല്ലെന്നും, ഏത് പെണ്‍കുട്ടിയാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണം തന്‍റെ പക്കല്‍ നിന്ന് എടുത്തുകൊണ്ടുപോയി ആ പെണ്‍കുട്ടിയെ ജാമ്യത്തിലിറക്കിയതായും പശുപാലന്‍ പറയുന്നു.

രാഹുല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍‌വാണിഭത്തിന് ഉപയോഗിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് കുടുംബത്തിന് പുറത്തിറങ്ങി നടക്കാനാവാത്ത സാഹചര്യമാണുള്ളതെന്ന് പശുപാലന്‍ വ്യക്തമാക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ മാനക്കേടാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് മകള്‍ പറഞ്ഞതായും ഈ പിതാവ് വെളിപ്പെടുത്തുന്നു.

രശ്മി മകന്‍റെ ജീവിതത്തിലേക്ക് വന്നതോടെയാണ് അവനില്‍ ഈ മാറ്റങ്ങളൊക്കെ കണ്ടുതുടങ്ങിയതെന്നും പശുപാലന്‍ പറയുന്നു. അല്‍പ്പവസ്ത്രം ധരിച്ച് പുറത്തിറങ്ങിനടന്ന് കുടുംബത്തിനാകെ അപമാനമുണ്ടാക്കി. രാഹുലിനും രശ്മിക്കും സെക്സ് റാക്കറ്റുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നു എന്നും പശുപാലന്‍ പറയുന്നു.

നേരത്തേ, രാഹുലിനെതിരെ പശുപാലന്‍ വധശ്രമത്തിന് ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും വീട്ടില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി.

ചിത്രത്തിനും വാര്‍ത്തയ്ക്കും കടപ്പാട് - ജനം ടി വി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :