അറബിക്കല്യാണം: അറബിയുടെ മാതാവടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
അറബി കല്യാണവുമായി ബന്ധപ്പെട്ട് അറബിയുടെ മാതാവടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

രണ്ടാനച്ഛന്‍, മാതൃ സഹോദരീ പുത്രന്‍ എന്നിവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. അനാഥാലയ നടത്തിപ്പുകാരുടെ ഒത്താശയോടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കു ശേഷം അറബി വിദേശത്തേക്കു മുങ്ങുകയായിരുന്നു. ഇതിനിടെ അറബി സുഹൃത്തുക്കള്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

മലപ്പുറം സ്വദേശിയായ പതിനേഴുകാരി പെണ്‍കുട്ടിയെയാണ് യുഎഇ പൗരന് വിവാഹം ചെയ്തു കൊടുത്തത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 15 ദിവസം താമസിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് യുഎഇയിലേക്ക് മടങ്ങി.

ജൂണ്‍ 13നാണ് മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെ യുഎഇ പൗരന്‍ ജാസിം മുഹമ്മദ് അബ്ദുള്‍ കരിം വിവാഹം ചെയ്തത്. കോഴിക്കോട് ഒരു അനാഥമന്ദിരത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :