അമൃതാനന്ദമയി ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. അമൃതാനന്ദമയിയും മഠവും നല്‍കുന്ന സംഭാവനകള്‍ മറക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ ആശ്രമവുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുന്‍ കാലങ്ങളില്‍ അമൃതാനന്ദമയിയും മഠവും ചെയ്ത സേവനങ്ങള്‍ പിണറായി ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അമൃതാനന്ദമയിയുടെ അടുത്ത സഹായി ആയിരുന്നയാളാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആശ്രമങ്ങളില്‍ ആശ്രമത്തിന്റേതായി രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ലെങ്കില്‍ അതേക്കുറിച്ച് ജാഗ്രത വേണമെന്നായിരുന്നു പിണറായി പറഞ്ഞത്. ആശ്രമങ്ങളില്‍ ആശ്രമത്തിന്റേതായ രീതികള്‍ തന്നെയാണോ നടക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. ആശ്രമങ്ങള്‍ ലൗകിക ജീവിതം ഇഷ്ടമില്ലാത്തവര്‍ക്കുള്ളതാണ്. അമൃതാനന്ദമയിയുടെ ശിഷ്യരില്‍ പ്രമുഖനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും പിണറായി പറഞ്ഞു. ആരോപണം ഉന്നയിച്ച ആള്‍ പരാതി നല്‍കാത്തതിനാല്‍ കേസിന്റെ നിയമ വശങ്ങളെ കുറിച്ച് അറിയില്ലെന്നും പിണറായി പറഞ്ഞു.

മുന്‍ ശിഷ്യയുടെ "ഹോളി ഹെല്‍: എ മെമ്മയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്" എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അമൃതാനന്ദമയി മഠത്തിനെതിരേ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര് വ്യക്തമാക്കിയിരുന്നു‍. മുന്‍ ശിഷ്യയുടെ പുസ്തകത്തിലെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :