അപ്പുണ്ണി കൊടുത്തത് ഒരു ഒന്നൊന്നര പണി; ദിലീപ് കുടുങ്ങും ഉറപ്പ് ?

അപ്പുണ്ണി ചതിച്ചു; ദിലീപ് കുടുങ്ങും ഉറപ്പ് ?

കൊച്ചി| AISWARYA| Last Modified വെള്ളി, 11 ഓഗസ്റ്റ് 2017 (09:12 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ജാമ്യത്തിന് വേണ്ടി വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. അഡ്വ രാംകുമാറിന് പകരം അഡ്വ രാമന്‍ പിളളയാണ് ഇത്തവണ ദിലീപിന് വേണ്ടി ഹാജരാകുന്നത്.

ആദ്യം മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ദിലീപ് നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. പൊലീസിന്റെ കൈയ്യില്‍ നിര്‍ണായക തെളിവുകള്‍ ഉണ്ട് എന്ന് തന്നെയാണ് കോടതി വിലയിരുത്തിയത്.

അതേസമയം അപ്പുണ്ണി പൊലീസിന് മുന്നില്‍ എത്തി, മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായി മൊഴി നല്‍കിയിരുന്നു. പക്ഷേ, അപ്പോഴും ചില കാര്യങ്ങള്‍ ദിലീപിന്റെ പ്രതീക്ഷകളെ തകിടം മറിയ്ക്കുന്നു.
കേസ് ഡയറി പരിശോധിച്ചതിന് ശേഷം ആയിരുന്നു കഴിഞ്ഞ തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ചത്.

ദിലീപിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ട് എന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇത്തവണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലും ദിലീപ് പഴയ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. പള്‍സര്‍ സുനിയെ അറിയുക പോലും ഇല്ല എന്നതാണ് അതില്‍ പ്രധാനം.

കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ട് എന്നായിരുന്നു കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ വാദിച്ചത്. അന്വേഷണം അന്തിമ ഘട്ടത്തില്‍ ആണ് എന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം അറസ്റ്റുകള്‍ ഒന്നും നടന്നിട്ടില്ല.

ദിലീപിന്റെ സഹചാരിയും മാനേജറും ആയ അപ്പുണ്ണിയെ പിടികിട്ടിയിട്ടില്ലെന്ന വാദവും കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. എന്നാല്‍ ഇനി അത് പറയാന്‍ പറ്റില്ല. കാരണം അപ്പുണ്ണി പൊലീസിന് മുന്നിലെത്തി മൊഴി നല്‍കിക്കഴിഞ്ഞു.

പള്‍സര്‍ സുനിയോട് ഫോണില്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണ് എന്നാണ് അപ്പുണ്ണി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. സുനിയെ അറിയില്ല എന്ന വാദം പൊളിക്കുന്നതാണ് ഈ മൊഴി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :