‘ബെന്നറ്റില്‍നിന്ന് ഭീമമായ തുക വാങ്ങി, കുറ്റക്കാര്‍ക്കെതിരേ നടപടി എടുത്തില്ല’

തിരുവനന്തപുരം| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (12:27 IST)
സിപിഐ നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി വെഞ്ഞാറമൂട് ശശി. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്ന ബെന്നറ്റ് എബ്രഹാമില്‍നിന്ന് പാര്‍ട്ടി ഭീമമായ തുക വാങ്ങിയെന്ന് ശശി ആരോപിച്ചു.

പി രാമചന്ദ്രന്‍ നായരാണ് തുക വാങ്ങിയത്. ഈ വിവരം പന്ന്യന്‍ രവീന്ദ്രനെ അറിയിച്ചിരുന്നു. പന്ന്യന്‍ അത് വിലക്കണമാ‍യിരുന്നെന്നും വെഞ്ഞാറമൂട് ശശി വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇത്തരം സംഭവങ്ങള്‍ പാടില്ല. യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. അവര്‍ ഇപ്പോഴും പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുകയാണ്. പന്ന്യന്‍ സെക്രട്ടറിയായപ്പോള്‍ തുടങ്ങിയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വെഞ്ഞാറമൂട് ശശി ആരോപിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :