ഇരിട്ടി പീഡനം: നാലു പ്രതികള്‍ക്കും ജീവപര്യന്തം

കണ്ണൂര്‍| Last Updated: തിങ്കള്‍, 30 ജൂണ്‍ 2014 (15:27 IST)
ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലു പ്രതികള്‍ക്കും ജീവപര്യന്തം. ഇരിട്ടി ഉളിക്കല്‍ സ്വദേശികളായ പ്ലാത്തോട്ടത്തില്‍ ബിജു, മുഹമ്മദ് ഷെരീഫ്, കൊമ്പന്‍പറമ്പില്‍ മുഹമ്മദ് സാലി, നടുത്തൊടിയില്‍ ജംഷീര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് തലശേരി സെഷന്‍സ് കോടതി ഉത്തരവിട്ടത്.


ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലു പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, മര്‍ദിച്ചു പരിക്കേല്പിക്കല്‍ എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരേ ചുമത്തി. 366, 376, 342 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.

2011 ഡിസംബര്‍ 24-നാണ് കാമുകനെ അന്വേഷിച്ച് ഇരിട്ടിയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത ബംഗാളി പെണ്‍കുട്ടി കൂട്ടമാഭംഗത്തിനിരയായത്. പ്രതികള്‍ നാലു പേരും ഒരു ലക്ഷം രൂപ വീതം പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണം.


എന്നാല്‍ ബലാത്സംഗത്തിന്റെ നടന്നുവെന്നതിന് തെളിവ് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :