ശക്തമായ തിരയടി: വള്ളം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചു

പെരുമാതുറ മുതലപ്പൊഴിയില്‍ ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചു

kazhakkoottam, death, boat കഴക്കൂട്ടം, മരണം, വള്ളം
കഴക്കൂട്ടം| Last Modified തിങ്കള്‍, 18 ജൂലൈ 2016 (13:44 IST)
പെരുമാതുറ മുതലപ്പൊഴിയില്‍ ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി.

അഞ്ചുതെങ്ങ് കൊച്ചുപള്ളിക്കടുത്ത് തൈവിളാകം സ്വദേശികളായ പസ്കാസി (55), ആന്‍റണി (45) എന്നിവരാണു മരിച്ചത്. കായലില്‍ മത്സ്യം കുറവായതിനാലാണു ഇവര്‍ അഞ്ചുതെങ്ങില്‍ നിന്ന് പെരുമാതുറയിലെത്തി എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ മുതലപ്പൊഴിയിലൂടെ കടലിലേക്ക് പോയത്. എന്നാല്‍ അഴിമുഖത്ത് ശക്തമായ തിരയായിരുന്നതിനാല്‍ വള്ളം മറിയുകയായിരുന്നു.

വള്ളം മറിയുന്നത് കണ്ട് മറ്റ് മത്സ്യതൊഴിലാളികള്‍ സഹായത്തിനെത്തി ആന്‍റണിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുസ്കാസിനെ പിടികിട്ടിയപ്പോഴേക്കും മരിച്ചിരുന്നു. ലോറന്‍സ്, വിന്‍സെന്‍റ് എന്നിവരാണ് രക്ഷപ്പെട്ട മത്സ്യ തൊഴിലാളികള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :