പാളത്തില്‍ ബൈക്കും, കമ്പിയും: സംഭവം അട്ടിമറി ശ്രമമല്ല- ചെന്നിത്തല

 ട്രെയിനുകൾക്ക് നേരെ ആക്രമണം , രമേശ് ചെന്നിത്തല , ട്രെയിന്‍ അട്ടിമറി ശ്രമം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (11:12 IST)
മൂന്നു ട്രെയിനുകൾക്ക് നേരെ കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ നടന്ന ആക്രമണം അട്ടിമറി ശ്രമമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനു ശേഷമേ കാര്യങ്ങള്‍ മനസിലാകൂ. നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ട. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലബാര്‍, അമൃത, ദീബ്രുഗഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയുമാണ് ആക്രമണം നടന്നത്. ബൈക്ക് തള്ളിക്കയറ്റിയും കല്ലുകളും ഇരുമ്പുകമ്പിയും റെയിൽവേ സാമഗ്രികളും ഉപയോഗിച്ചാണ് അട്ടിമറിശ്രമം നടന്നത്. ആദ്യത്തെ അട്ടിമറി ശ്രമം നടത്തിയത് വ്യാഴാഴ്‌ച രാത്രി 11മണിക്ക് ചിങ്ങവനത്താണ്. രണ്ടാമത്തേക്ക് വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടെയും മുന്നാമത്തെ അട്ടിമറി ശ്രമം 4.30തോടെയുമാണ്. 5 കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ അകലത്തിലാണ് ഈ മൂന്ന് അട്ടിമറി ശ്രമങ്ങളും നടന്നത്.

തിരുവനന്തപുരം-മംഗലാപുരം മലബാർ എകസ്പ്രസിനു മുമ്പിലൂടെ ട്രെയിന്‍ ഓടിച്ചെത്തുകയും ട്രെയിന്‍ അടുത്ത് എത്തിയപ്പോള്‍ ബൈക്ക് പാളത്തില്‍ ഉപേക്ഷിച്ച് പോകുകയുമായിരുന്നു. തുടര്‍ന്‍ ട്രെയിന്‍ ബൈക്കിന് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. പാളത്തിൽ കിടന്ന ബൈക്കിനെ ട്രെയിൻ കുറേദൂരം തള്ളിനീക്കി. ടെയിൻ നിർത്തി ബൈക്ക് പിന്നീട് എടുത്തു മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ അന്വേഷിക്കാനെത്തിയ റയിൽവേ ഉദ്യേഗസ്ഥന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും വാഹനത്തിന്റെ ടയര്‍ കുത്തിക്കീറുകയും ചെയ്‌തിരുന്നു.

പാളത്തിൽ സർവ്വേക്കല്ല് കയറ്റിവച്ചാണ് അമൃതാ എക്‌സപ്രസ് അട്ടിമറിക്കാൻ ശ്രമിച്ചത്. ട്രാക്കിന് കുറുകെ കമ്പികെട്ടിയാണ് ദീബ്രുഗഡ് എക്‌സ്പ്രസ് തടയാന്‍ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് റെയിൽവേ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ പോലീസിന്റെയും സുരക്ഷാ ഏജൻസികളുടെയും സംയുക്ത പരിശോധന കോട്ടയത്ത് നടക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :