കുട്ടികളെ വിറ്റ സംഭവം; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്| Last Modified ശനി, 24 മെയ് 2014 (16:16 IST)
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ 3.25 ലക്ഷം രൂപക്ക് വില്‍പന നടത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇടനിലക്കാരായ അതിഞ്ഞാല്‍ സ്വദേശി റഷീദ്, ഇരിയ സ്വദേശി ബഷീര്‍, അജാനൂര്‍ സ്വദേശി മൊയ്തു എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ പിതാവ് കാഞ്ഞങ്ങാട് സ്വദേശി സുലൈമാനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഒളിവില്‍ പോയ ഇടനിലക്കാരിയായ മംഗാലാപുരത്തെ അഭിഭാഷകയെ കണ്ടെത്താനുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി. ഒരു വര്‍ഷം മുന്‍പാണ് രണ്ടാം ഭാര്യയിലെ ഒന്നര വയസുള്ള പെണ്‍കുട്ടിയെയും ആറുമാസം പ്രായമുള്ള ആണ്‍കുട്ടിയെയും ഇടനിലക്കാരുടെ സഹായത്തോടെ സുലൈമാന്‍ വിറ്റത്.

പെണ്‍കുട്ടിയെ 1.75 ലക്ഷം രൂപയ്ക്കും ആണ്‍കുട്ടിയെ 1.5 ലക്ഷം രൂപയ്ക്കുമാണ് മംഗലാപുരത്തുവെച്ച് രണ്ട് കുടുംബങ്ങള്‍ക്ക് കൈമാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :