മോഷണ കേസ് പ്രതി പിടിയില്‍

ഓയൂര്‍| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (17:44 IST)
സിമന്റ് കയറ്റി ലോഡുമായി രാത്രി റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിഡ്രൈവറുടെ പക്കല്‍നിന്നും 8300 രൂപയും മൊബൈലും കവര്‍ന്ന പ്രതി പിടിയില്‍. ഓയൂര്‍ പയ്യക്കോട് നാടിയൂര്‍ക്കോണം ചരുവിളവീട്ടില്‍ താജുദ്ദീന്റെ മകന്‍ ഷാജഹാന്‍
എന്ന 23 കാരനാണ് പിടിയിലായത്. തിങ്കളാഴ്ച്ച രാത്രി ഒന്നരയോടെയായിരുന്നു മോഷണം നടന്നത് എന്ന് പൊലീസ് പറഞ്ഞു.

ആന്ധ്രാ പ്രദേശില്‍ നിന്നാണ് സിമന്‍റുമായി ലോറി എത്തിയത്. പ്രതിയായ ഷാജഹാനൊപ്പം കൂടെ ഉണ്ടായിരുന്ന കാളവയല്‍ സ്വദേശി നൗഷാദ് ഒളിവിലാണ്.
കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ ഡ്രൈവര്‍ വിജയകുമാറിന്റെ പോക്കറ്റില്‍ നിന്നും പണം മോഷ്ടിച്ചത്.


മോഷണം സംബന്ധിച്ച കാര്യങ്ങള്‍
കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതാണ് പ്രതികളെ കണ്ടെത്താന്‍ സഹായകരമായത്. പിടിയിലായ പ്രതിയെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :