നഗ്‌ന വീഡിയോ കോള്‍ നടത്തി ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ തട്ടി; കേരളാ പൊലീസിനെ കണ്ട് ഞെട്ടി രാജസ്ഥാന്‍ സ്വദേശിയായ 28കാരി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (17:12 IST)
ടെലിഗ്രാം വഴി നഗ്‌ന വീഡിയോ കോള്‍ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശിയായ വനിതയെ വയനാട് സൈബര്‍ പോലീസ് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവും സംഘവും ജയ്പൂരില്‍ പോയി പിടികൂടിയത്.
കേരള പോലീസ് തന്നെ തിരക്കി രാജസ്ഥാന്‍ വരെയെത്തിയ ഞെട്ടലില്‍ യുവതി തട്ടിയെടുത്ത തുക ഉടന്‍ തന്നെ യുവാവിന് അയച്ചു നല്‍കി. തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് സൈബര്‍ പോലീസില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലായത്.

2023 ജൂലൈയിലാണ്
യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാര്‍ഡില്‍ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്ന വീഡിയോകോള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്. എസ്.ഐ
ബിനോയ് സ്‌കറിയ, എസ്.സി.പി.ഒമാരായ കെ. റസാക്ക്, സലാം കെ എ, ഷുക്കൂര്‍ പി.എ, അനീസ്, സി.പി.ഒ വിനീഷ സി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അപരിചിതരുടെ സൗഹൃഭാഭ്യര്‍ഥനകളും വീഡിയോ കോളുകളും ഒരു കാരണവശാലും സ്വീകരിക്കരുത്. പണം നഷ്ടമായാല്‍ ഉടന്‍ തന്നെ 1930 ല്‍ സൈബര്‍ പോലീസിനെ അറിയിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :