ഗംഗേശാനന്ദയ്‌ക്കു മുമ്പില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു; മാതാവിനൊപ്പമുള്ള കൂടിക്കാഴ്‌ച 15 മീനിറ്റ് നീണ്ടുനിന്നു - നടന്നത് നാടകീയ രംഗങ്ങള്‍

മാതാവിനൊപ്പം പെണ്‍കുട്ടി ഗംഗേശാനന്ദയെ കണ്ടു; കൂടിക്കാഴ്‌ചയില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു

  swamy gangeswanda , gangeswanda , rape , police , blood , women , ജനനേന്ദ്രിയം , പെണ്‍കുട്ടി , ഗംഗേശാനന്ദ സ്വാമി , കൂടിക്കാഴ്‌ച , യുവതി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 21 ജൂണ്‍ 2017 (10:52 IST)
ജനനേന്ദ്രിയം ഛേദിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടി മാതാവിനൊപ്പം പൊലീസ് സെല്ലില്‍ കഴിയുന്ന ഗംഗേശാനന്ദ സ്വാമിയുമായി കൂടിക്കാഴ്‌ച നടത്തി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിലെ പൊലീസ് സെല്ലില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ പതിനഞ്ചു മിനിറ്റോളം നീണ്ടു നിന്നു.

പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിയെ ഗംഗേശാനന്ദ ആശ്വസിപ്പിക്കുകയും സമാധാന വാക്കുകള്‍ പറയുകയും ചെയ്‌തു. യുവതിയുടെ അമ്മയും ഇവര്‍ക്കൊപ്പം സാംസാരിക്കാനുണ്ടായിരുന്നു. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം കരഞ്ഞു കൊണ്ടാണ്
പെണ്‍കുട്ടി പുറത്തേക്ക് പോയത്.

ഗംഗേശാനന്ദയെ കണ്ടശേഷമാണ് വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ അയ്യപ്പദാസ് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പേട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

വീട്ടില്‍ സുരക്ഷിതയാണ്. താന്‍ ആരുടെയും നിയന്ത്രണത്തില്‍ അല്ല. അയ്യപ്പദാസിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തട്ടിപ്പാണെന്നും തന്റെയും ഗംഗേശാനന്ദയുടേയും പണം അയ്യപ്പാദാസ് തട്ടിയെട്ടുതെന്നും മറ്റുമുള്ള ഗുരുതരമായ ആരോപണവുമാണ് പെണ്‍കുട്ടി നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :