ജയിലില്‍ ജീവനെടുക്കാന്‍ സദാസമയവും പിന്നില്‍ ആളുണ്ടായിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീശാന്ത്

കോഴിക്കോട്:| Last Modified വ്യാഴം, 7 മെയ് 2015 (12:24 IST)
അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയവേ, തന്നെ വധിക്കാന്‍ ശ്രമം നടന്നെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. തിഹാറില്‍ തന്റെ ജീവനെടുക്കാന്‍ സദാസമയവും പിന്നിലാളുകളുണ്ടായിരുന്നെന്നും അവര്‍ കൊല്ലുന്നതിന് മുമ്പ് സ്വയം ജീവന്‍ അവസാനിപ്പിച്ചാലോ എന്നു വരെ ചിന്തിച്ചിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കൊലപാതകികള്‍ക്കും ബലാത്സംഗ കേസില്‍പെട്ടവരുക്കുമൊപ്പമാണ് തന്നെ സെല്ലിലടച്ചതെന്നും. ചിലര്‍ ബ്ലേഡ് വച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു. ലോഹക്കഷ്ണം രാകിയുണ്ടാക്കിയ ആയുധംകൊണ്ട് ഒരുത്തനെന്നെ കുത്താന്‍ ശ്രമിച്ചെന്നും ഇവരെ ആരെങ്കിലും നിയോഗിച്ചതാണോ എന്ന അറിയില്ലെന്നും ശ്രീശാന്ത് പറയുന്നു.

ഐപിഎല്‍ കേസുമായി ബന്ധപ്പെ ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിപ്പിക്കാന്‍ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. കൂടാതെ ഐപിഎല്‍ കോഴക്കേസില്‍ പ്രതിചേര്‍ത്തത് രണ്ട് അന്താരാഷ്ട്ര കളിക്കാരുടെ വ്യക്തിവൈരാഗ്യം മൂലമെന്നും ശ്രീശാന്ത് പറഞ്ഞു.നേരത്തെ ശ്രീശാന്തിന്റെ സഹോദരി ഭര്‍ത്താവായ മധു ബാലകൃഷ്ണന്‍ ജയിലില്‍ വച്ച് ശ്രീശാന്തിന് നേരെ വധശ്രമം നടന്നതായി പറഞ്ഞിരുന്നു. ഇത് ആദ്യമായാണ് വിഷയത്തില്‍ ശ്രീശാന്ത് പ്രതികരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :