ബിസിസിഐ വഴിമുടക്കുന്നു; ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍

ബിസിസിഐ വഴിമുടക്കുന്നു; ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍

 Sreesanth , kerala highcourt , police , BCCI , team india , Sree , highcourt , ബിസിസിഐ , ഹൈക്കോടതി , ശ്രീശാന്തിന്റെ ഹർജി , ആജീവനാന്ത വിലക്ക്
കൊച്ചി| jibin| Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (20:07 IST)
ഹൈക്കോടതി ആജീവനാന്ത വിലക്ക് നീക്കിയിട്ടും കളിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീശാന്ത് വീണ്ടും കോടതിയെ സമീപിച്ചു.

വിധി നടപ്പാക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം നല്‍കണമെന്ന് വിധിയുണ്ടായിട്ടും സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിന്റെ ഹർജി. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

സ്‌കോട്ടിഷ് ലീഗ് അവസാനിക്കുന്ന അടുത്ത മാസം ഒമ്പതിന് മുമ്പ് എന്‍ഒസി നല്‍കണമെന്ന് ശ്രീശാന്ത് പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്തയച്ചിരുന്നെന്നും എന്നാൽ ബിസിസിഐ പ്രതികരിച്ചില്ലെന്നും ശ്രീശാന്ത് ഹർജിയിൽ പറയുന്നു.

ഇക്കഴിഞ്ഞ ഏഴിനാണ് കേരളാ ഹൈക്കോടതി ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് റദ്ദാക്കിയത്. വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ബിസിസിഐ നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കേരള ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നായിരുന്നു റിപ്പോർട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :