സരിത സോളാര്‍ കമ്മീഷനു കൈമാറിയ ഡിജിറ്റല്‍ തെളിവുകളില്‍ അശ്ലീല ദൃശ്യങ്ങളും; തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേരളം ഞെട്ടുന്ന തെളിവുകളുമായി സരിത

സരിത സോളാര്‍ കമ്മീഷനു കൈമാറിയ ഡിജിറ്റല്‍ തെളിവുകളില്‍ അശ്ലീല ദൃശ്യങ്ങളും; തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേരളം ഞെട്ടുന്ന തെളിവുകളുമായി സരിത

കൊച്ചി| Last Modified വെള്ളി, 13 മെയ് 2016 (17:38 IST)
സംസ്ഥാനം പോളിംഗ് ബൂത്തിലെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സോളാര്‍ കേസ് പ്രതി എസ് നായര്‍. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കൂടുതൽ തെളിവുകൾ സരിത സോളാർ കമ്മീഷനു കൈമാറി. വീഡിയോ ദൃശ്യങ്ങളും, ഫോണ്‍ വിളികളുടെ ഓഡിയോ ക്ലിപ്പുകളും, ചില നിര്‍ണായക ഫോട്ടോകളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് സരിത കമ്മീഷനു കൈമാറിയത്. സരിത ജയിലിൽ വെച്ച് എഴുതിയ കത്തിനെ സാധൂകരിക്കുന്ന രീതിയിലുള്ള തെളിവുകളാണ് സരിത കമ്മീഷന് കൈമാറിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള കേസിന്റെ വിശദാംശങ്ങളാണ് സരിത കമ്മീഷന് നൽകിയ തെളിവുകളില്‍ പ്രധാനമായി ഉള്ളത്. ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, റോസ് ഹൗസ് എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഹാജരാക്കിയത്. മല്ലേരി ശ്രീധരൻ നായരുമൊത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണുന്ന ദൃശ്യങ്ങൾ,
യു ഡി എഫിലെ നേതാക്കളെ വിളിച്ചതിന്റെ ശബ്ദരേഖ, ജിക്കുമോൻ സരിതയ്ക്ക് അയച്ച മെയിലുകൾ എന്നിവയുടെ തെളിവുകളും സരിത കമ്മീഷന് കൈമാറി.

എ പി അനിൽകുമാർ, ബെന്നി ബെഹനൻ എം എല്‍ എ, പി സി വിഷ്‌ണുനാഥ് എം എല്‍ എ, അടൂര്‍ പ്രകാശ്, മോന്‍സ് ജോസഫ് എം എല്‍ എ എന്നിവരുമായി നടത്തിയ ഫോൺസംഭാഷണത്തിന്റെ ഓഡിയോ രേഖകളും സരിത ഹാജരാക്കി. കൈമാറിയ തെളിവുകളിൽ അശ്ലീല ദൃശ്യങ്ങളും അശ്ശീല ശബ്‌ദരേഖകളും ഉൾപ്പെടുന്നു. അതേസമയം, തന്നെ ശരീരികമായി ചൂഷണം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്ത് വിടില്ലെന്നും സരിത വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :