ബാലികയെ പീഡിപ്പിച്ചെന്ന് പരാതി: മദ്ധ്യവയസ്കനെതിരെ കേസ്

തിരുവനന്തപുരം| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (18:18 IST)
ആറാം ക്ലാസില്‍ പഠിക്കുന്ന ബാലികയെ പീഡിപ്പിച്ചെന്ന് പരാതി ഉണ്ടായതിനെ തുടര്‍ന്ന് മദ്ധ്യവയസ്കനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് മലയിന്‍കീഴ് കാവിന്‍പുറത്ത് ഫാന്‍സി-ഫുട്‍വെയര്‍ കട നടത്തുന്ന അശോകന്‍ എന്ന 47 കാരനെതിരെയാണ്‌ വിളപ്പില്‍ശാല പൊലീസ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച രാവിലെ സ്കൂളില്‍ പോകാന്‍ കാവിന്‍പുറം ബസ് സ്റ്റോപ്പില്‍ നിന്ന കുട്ടിയോട് റോഡിലെ ചെളി തെറിക്കുമെന്നും മകള്‍ അകത്ത് വന്ന് നില്‍ക്കൂ എന്നും പറഞ്ഞ് ഇയാള്‍ കുട്ടിയെ വിളിച്ച് കടയ്ക്കകത്തുകയറ്റി. പിന്നീട് തോളില്‍ അണിഞ്ഞിരുന്ന ബാഗ് ഊരിവയ്ക്കാന്‍ സഹായിക്കുകയും ചെയ്തു. ഇതിനിടെ കുട്ടിയെ അനുനയിപ്പിച്ച് അകത്തേക്ക് കൊണ്ടുപോയി ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുതറി രക്ഷപ്പെട്ട കുട്ടി ബസിനുള്ളില്‍ കയറിയപ്പോഴും പേടിച്ചു വിറയ്ക്കുന്നതായി അടുത്തിരുന്ന അദ്ധ്യാപിക മനസിലാക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ സ്കൂളില്‍ വിളിച്ചുവരുത്തി വിളപ്പില്‍ശാല പൊലീസില്‍ പരാതി നല്‍കുകയാണുണ്ടായത്. ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകള്‍ ഉള്ള അശോകന്‍ സംഭവം പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍പോയിരിക്കുകയാണെന്ന് സ്ഥലം എസ്.ഐ അജിത് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :