താന്‍ കോണ്‍ഗ്രസുകാരിയെന്ന് സരിത; രണ്ടു കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നു

 സരിത എസ് നായര്‍ , സോളാര്‍ തട്ടിപ്പ് കേസ് , വിഎസ് അച്യുതാനന്ദൻ , ക്രൈംബ്രാഞ്ച്
തലശേരി| jibin| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (12:09 IST)
തന്റെ കൈവശമുള്ള യഥാര്‍ഥ കത്ത് ക്രൈംബ്രാഞ്ച് സംഘത്തിന് നല്‍കില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായര്‍. കത്തിന്റെ കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തോടു സഹകരിക്കും. ഞാനൊരു കോണ്‍ഗ്രസുകാരിയാണ് അതിനാല്‍ ആണ് രണ്ടു കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചതെന്നും സരിത പറഞ്ഞു. സോളര്‍ കേസ് വിചാരണയ്ക്ക് തലശേരിയിലെത്തിയ സരിത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അതേസമയം സരിത എസ് നായരുടെ കത്തിലെ വിവരങ്ങള്‍ വീണ്ടും പുറത്ത് വന്ന സാഹചര്യത്തില്‍ സോളാർ രണ്ടാംഘട്ട സമരത്തെ കുറിച്ച് പാര്‍ട്ടി ആലോചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. ഇതേക്കുറിച്ച് ഇടതുമുന്നണി ഉടൻ തീരുമാനം കൈക്കൊള്ളും. ഗൗരിയമ്മ എൽഡിഎഫിലേക്ക് വരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗികമായി പീഡിപ്പിച്ച മന്ത്രിമാരെയും എംഎൽഎമാരേയും കുറിച്ച് സരിത കത്തിൽ പറയുന്നുണ്ട്. പിസി വിഷ്‌ണുനാഥ്, ഹൈബീഡന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കത്തില്‍ ഇവരുടെ എല്ലാം പേരുണ്ടെന്നും പറഞ്ഞു. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :