കോണ്‍ഗ്രസ് മന്ത്രിമാരും ഉപയോഗിച്ചു; സരിതയുടെ കത്തിന്റെ കൂടുതല്‍ പേജുകള്‍ പുറത്ത്

 സരിത എസ് നായര്‍ , സോളാര്‍ തട്ടിപ്പ് , കെ എം മാണി , ജോസ് കെ മാണി , ശാലുവും , ബിജു
പത്തനംത്തിട്ട| jibin| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (13:26 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായര്‍ ജയിലില്‍ വെച്ച് എഴുതിയ കത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്തു വരുന്നു. ജോസ് കെ മാണിക്ക് പുറമെ പല കോണ്‍ഗ്രസ് മന്ത്രിമാരും ഭീഷണിപ്പെടുത്തി തന്നെ ലൈംഗീക ചൂഷണത്തിന് വിധേയയാക്കി. ശാരീരികമായി ചൂഷണം ചെയ്തവര്‍ തിരികെ തനിക്ക് നല്‍കിയത് വാഗ്ദാനങ്ങള്‍ മാത്രമാണ് എന്നും സരിത കുറിപ്പില്‍ പറയുന്നു. ഭരണം നിലനിര്‍ത്താന്‍ തനിക്ക് പലതും സഹിക്കേണ്ടി വന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.

പല കോണ്‍ഗ്രസ് മന്ത്രിമാരും ഭീഷണിപ്പെടുത്തി ശരീരികമായി ഉപയോഗിച്ചു. ചിലര്‍ക്ക് പണമായിരുന്നു ആവശ്യം. സോളാര്‍ കേസില്‍ നേട്ടം കൊയ്തത് ശാലുവും ബിജുവും കോണ്‍ഗ്രസ് മന്ത്രിമാരുമാണെന്നും പത്തനംതിട്ട ജയിലില്‍വെച്ച് എഴുതിയ കത്തില്‍ സരിത പറയുന്നു. തന്റെ ശരീരം ഭീഷണിപ്പെടുത്തി സ്വന്തമാക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്ത് പലരും അവസാന നിമിഷം തന്നത് വാഗ്ദാനം മാത്രമാണ്.

താന്‍ പ്രതിസന്ധിയിലായപ്പോള്‍ തിരിഞ്ഞ്‌നോക്കിയില്ല. മോശം സ്ത്രീയായി ചിത്രീകരിക്കാനായിരുന്നു എല്ലാവരും താല്‍പ്പര്യപ്പെട്ടത്. ചെയ്തു തരുന്ന ഉപകാരങ്ങള്‍ക്ക്
പ്രതിഫലമായിട്ടാണ് പണവും ശരീരവും പലരും ചോദിച്ചതെന്നും കത്തില്‍ പറയുന്നു. സരിതയുടെ കത്തിന്റെ കൂടുതല്‍ പേജുകള്‍ റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :