തന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജം, പിന്നില്‍ ജോര്‍ജ്: സരിത

പത്തനംതിട്ട:| Last Updated: ചൊവ്വ, 7 ഏപ്രില്‍ 2015 (12:43 IST)
തന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. കത്തിനെക്കുറിച്ച് സിബിഐ അന്വേഷിക്കട്ടെയെന്നും. കത്തിനു പിന്നില്‍ പി.സി.ജോര്‍ജാണെന്ന് 80 ശതമാനം വിശ്വസിക്കുന്നുവെന്നും സരിത വ്യക്തമാക്കി.

താന്‍ എഴുതിയ യഥാര്‍ഥ കത്ത് ഇന്നു വൈകിട്ട് പുറത്തുവിടുമെന്നും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കത്ത് തന്റേതല്ലെന്നും അതു തന്റെ കൈപ്പടയല്ലെന്നും തെളിയിക്കാനാണിതെന്നും സരിത പറഞ്ഞു. ജോസ് കെ മാണിയെ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്.


കോട്ടയത്ത് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ മറ്റുള്ളവരോടൊപ്പം പോയിരുന്നു. ഈ അവസരത്തിലല്ലാതെ ജോസ് കെ മാണിയെ കണ്ടിട്ടില്ലെന്നും സരിത പറഞ്ഞു. കത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവരെ
പൊതുമധ്യത്തില്‍ കൊണ്ടുവരും. കത്തിനു പിന്നില്‍ വ്യക്തിതാത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും സരിത കൂട്ടിചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :