സംസ്ഥാനത്ത് കനത്ത മഴയില്‍ ഏഴു മരണം; മൂന്നുപേരെ കാണാനില്ല

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 20 ജൂലൈ 2015 (10:25 IST)
സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ ഇതുവരെ ഏഴുപേര്‍ മരിച്ചു. വടക്കന്‍ ജില്ലകളില്‍ കനത്ത നാശമാണ് വിതച്ചത്. തെക്കന്‍ ജില്ലകളില്‍ മിക്കയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

മഴക്കെടുതികളില്‍ സംസ്ഥാനത്ത് ഇതുവരെ ഏഴുപേര്‍ മരിച്ചു. ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കളില്‍ ഒരാള്‍ മരിച്ചു. കാസര്‍കോട്ടും കണ്ണൂരും ഒഴുക്കില്‍പ്പെട്ട് മരിച്ചപ്പോള്‍ കോഴിക്കോട്ട് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. തൃശൂരില്‍ രണ്ടുപേരും പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.

തൃശൂര്‍ കോട്ടോള്‍ വില്ലന്നൂര്‍ സ്വദേശി ആലുങ്ങല്‍ സിദ്ദിഖിന്റെ മകന്‍ സുഹൈല്‍ (13), പേരകം മല്ലാട് കരിയത്തില്‍ മുഹമ്മദുണ്ണിയുടെ മകന്‍ അബ്ബാസ് (29), പാലക്കാട് കാട്ടായി കരിയങ്കോട് ഞാറക്കോടുപറമ്പ് മൊയ്തീന്റെ മകന്‍ സബീര്‍ (24), കാസര്‍കോട് രാജപുരത്തെ കമ്മാടി ഗണേശന്റെ ഭാര്യ ചന്ദ്രാവതി (35), പരിയാരം എമ്പേറ്റില്‍ ആരംഭന്‍ കേശവന്‍, കോഴിക്കോട് എലത്തൂര്‍ പുതിയനിരത്ത് ചീലാത്ത് വീട്ടില്‍ അനിതയുടെ മകന്‍ അഭിരാം (16), ഇടുക്കിയില്‍ വണ്ടന്മേട് പതിനാറ് ഏക്കര്‍ ജ്ഞാനസെല്‍വം എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകന്റെ ഭാര്യ കലൈവാണി(30) എന്നിവരാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :