'പ്രേമം' പകര്‍പ്പ്‌ പുറത്തായ കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 20 ജൂലൈ 2015 (18:49 IST)
'പ്രേമം' പകര്‍പ്പ്‌ പുറത്തായ കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി ആന്റി പൈറസി സെല്‍ എസ്‌പി പ്രതീഷ്‌ കുമാര്‍. അന്വേഷണം അന്തിമ ഘട്ടത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്‌. കഴിഞ്ഞ നാലു ദിവസമായി നടത്തിയ തുടര്‍ച്ചയായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ്‌ പ്രതിയിലേയ്‌ക്ക് കൂടുതല്‍ അടുത്തതെന്നും എസ്‌.പി അറിയിച്ചു.

അതേസമയം തന്നെ തിരിച്ചറിഞ്ഞതായി പ്രതിയ്‌ക്ക് അറിയാമെന്നും ശാസ്‌ത്രീയ പരിശോധനാ ഫലം വന്നാല്‍ ഉടന്‍ പ്രതിയെ പിടികൂടുമെന്നും എസ്‌പി വ്യക്‌തമാക്കി. ഇന്റര്‍സെറ്റില്‍ പ്രചരിപ്പിചച്ചതിനു പിടിയാലായ വിദ്യാര്‍ഥികളിലൊരാളില്‍ നിന്നാണ് മുഖ്യ പ്രതിയെ തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം സ്വദേശിയായ ഒരാളാണ്‌ സിനിമ പെന്‍ഡ്രൈവിലാക്കി തന്നതെന്നായിരുന്നു പിടിയിലായ വിദ്യാര്‍ത്ഥികളുടെ മൊഴി. ഇയാളെയാണ്‌ അന്വേഷണസംഘം തിരിച്ചറിഞ്ഞിരിക്കുന്നത്‌. ഈ കേസില്‍ മൂന്നു വിദ്യാര്‍ത്ഥികളെ ആന്റിപൈറസി സെല്‍ കൊല്ലത്തു നിന്നും അറസ്‌റ്റുചെയ്യുകയും പിന്നീട്‌ ഇവര്‍ ജാമ്യത്തിലിറങ്ങുകയും ചെയ്‌തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :