ഹെല്‍‌മറ്റ് ധരിച്ചില്ല; കൊല്ലത്ത് പൊലീസ് യുവാവിന്റെ തലയ്‌ക്കടിച്ചു - യുവാവിന് പരുക്ക്

ഉദ്യോഗസ്ഥന്മാർക്കെതിരേ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് എസിപി

 police , helmet , kollam , blood , arrest , trafic , പൊലീസ് , ആക്രമണം , തലയ്‌ക്ക് അടിയേറ്റു , ആശുപത്രി , ഹെല്‍‌മറ്റ്
കൊല്ലം| jibin| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (20:12 IST)
ഹെൽമറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹനക്കാരന്റെ തലയ്ക്ക് പൊലീസ് വയർലസ് സെറ്റു കൊണ്ട് അടിച്ചു. കുട്ടിയുമായി യാത്ര ചെയ്ത കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി സന്തോഷി സന്തോഷിന്‍റെ തലയ്‌ക്കാണ് പൊലീസിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.

വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻറിനു സമീപം ലിങ്ക് റോഡിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ
ആശ്രാമം ട്രാഫിക് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടപ്പാക്കട ജനയുഗം നഗർ സ്വദേശി സന്തോഷ് ഫെലിക്‌സ് സന്തോഷിന്റെ വാഹനം കൈകാണിച്ച് നിർത്തുകയായിരുന്നു.

പൊലീസിനെ വെട്ടിച്ച് ശ്രമിക്കാന്‍ കഴിയാതിരുന്ന സന്തോഷ് ദൂരെ കൊണ്ടുപോയി ബൈക്ക് നിര്‍ത്തുകയായിരുന്നു.
തുടർന്ന് ഹെൽമറ്റില്ലെന്നു പറഞ്ഞ് പൊലീസ് വയർലെസുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് കൊല്ലം ആശ്രമത്ത് വൻ പ്രതിഷേധം. അക്രമം നടത്തിയ പൊലീസുകാരൻ ഓടി രക്ഷപ്പെട്ടു.

കടപ്പാക്കടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാതാവിന്റെ ബിൽ അടയ്‌ക്കുന്നതിനുള്ള പണവുമായി ആശുപത്രിയിലേയ്‌ക്ക് പോകുകയായിരുന്നു സന്തോഷ്. ഒന്നരവയസ്സുകാരനായ മകനും ഒപ്പമുണ്ടായിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥന്മാർക്കെതിരേ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് എസിപി ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :