അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി; സരിത നായര്‍ മൊഴി നല്‍കിയില്ല

തിരുവനന്തപുരം| Last Updated: വ്യാഴം, 15 മെയ് 2014 (17:03 IST)
മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച് എപി അബ്ദുള്ളക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ സോളാര്‍ കേസിലെ പ്രതി സരിത എസ് നായരില്‍ നിന്ന് മൊഴിയെടുക്കുന്നത് മാറ്റിവെച്ചു.

ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇന്ന് മൊഴി നല്‍കാനാവില്ലെന്ന് സരിത അറിയിച്ചതിനെത്തുടര്‍ന്നാണിത്. 22ന് വീണ്ടും ഹാജരായി മൊഴി നല്‍കാന്‍ കോടതി സരിതയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് മൊഴി നല്കുന്നത്. അഭിഭാഷകനൊപ്പമാണ് സരിത കോടതിയിലെത്തിയത്.ഇതിന് മുമ്പ് രണ്ടു തവണ മൊഴി നല്‍കാന്‍ സരിത ഹാജരായിരുന്നില്ല. പിന്നീടൊരു ദിവസം അവര്‍ എത്തിയിരുന്നെങ്കിലും അന്ന് മജിസ്‌ട്രേറ്റ് അവധിയായിരുന്നു.

സോളാര്‍ പദ്ധതിയെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന മാസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അബ്ദുള്ളക്കുട്ടി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് സരിതയുടെ പരാതി. കന്റോണ്‍മെന്റ് പോലീസാണ് സരിതയുടെ പരാതിയില്‍ കേസെടുത്തിരുന്നത്. എന്നാല്‍ സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ സരിത തയ്യാറായില്ല. ഇതേതുടര്‍ന്ന് കോടതിക്കു മുന്പാകെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നടപടി സ്വീകരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :