പുഞ്ഞാറില്‍ ജോര്‍ജിനെ തോല്‍പ്പിക്കുക എന്നത് നടക്കുന്ന കാര്യമല്ല; എന്നെ തോല്‍പ്പിക്കാന്‍ ഗൂഢശ്രമമു​ണ്ടായിരുന്നു- കെ എം മാണി തുറന്നു പറയുന്നു

എ​ന്റെ രക്തത്തിനു വേണ്ടി ദാഹിച്ചവരെയും അറിയാം

പിസി ജോര്‍ജ് , കേരളാ കോണ്‍ഗ്രസ് (എം) , കെഎം മാണി , യു ഡി എഫ്
കോട്ടയം| jibin| Last Modified ഞായര്‍, 22 മെയ് 2016 (15:17 IST)
പൂഞ്ഞാറില്‍ പിസി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് സ്ഥാനാർഥി ആയിരുന്നെങ്കിലും തോറ്റുപോകുമായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. തെരഞ്ഞെടുപ്പിൽ തന്നെ പാലായില്‍ തോല്‍പ്പിക്കാന്‍ ഗൂഢ ശ്രമമുണ്ടായിരുന്നു. അവര്‍ ആരൊക്കെ ആണെന്ന് അറിയാമെങ്കിലും ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നും മാണി പറഞ്ഞു.

എ​ന്റെ രക്തത്തിനു വേണ്ടി ദാഹിച്ചവരെയും അറിയാം. വ്യക്തിഹത്യ നടത്തുകയും പലതും ചെയ്യാനും അവര്‍ ശ്രമിച്ചുനോക്കി. തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം വിനയായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മോശമായിരുന്നുവെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടുവെങ്കിലും കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കും. ഉമ്മന്‍ചാണ്ടി നല്ല മുഖ്യമന്ത്രിയായിരുന്നുവെന്നും മാണി വിശദീകരിച്ചു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിൽ വോട്ടുചോർച്ചയുണ്ടായി. ഒരു ആവേശത്തിന് പാര്‍ട്ടി വിട്ടുപോയവര്‍ പശ്ചാത്തപിച്ച് തിരികെ വന്നാല്‍ സ്വീകരിക്കും. യുഡിഎഫി​ന്റെ വോട്ടുകള്‍ പാലായില്‍ വന്‍തോതില്‍ ചോര്‍ന്നു. പാർട്ടിവിട്ടു പോയവർ പശ്ചാത്തപിച്ചു വന്നാൽ വാതിൽ തുറന്നിടും. എന്നാൽ ആർക്കും കയറിവരാവുന്ന പാർട്ടിയല്ല കേരള കോൺഗ്രസ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :