കേരളത്തില്‍ ഭരണത്തകര്‍ച്ചയെന്ന് പിസി ജോര്‍ജ്

പിസി ജോര്‍ജ്, റബര്‍, കോണ്‍ഗ്രസ്
തളിപ്പറമ്പ്| VISHNU.NL| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (18:40 IST)
കേരളത്തില്‍ ഭരണത്തകര്‍ച്ചയെന്ന ആരോപണവുമായി ഗവണ്മെന്റ് ചീഫ് വിപ്പ് പി‌സി ജോര്‍ജ് രംഗത്ത്. കാഞ്ഞങ്ങാടേക്കുള്ള യാത്രാമധ്യെ തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഭരണ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട പിസി ജോര്‍ജ്. വാലായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസിനെ നശിപ്പിക്കരുതെന്നും ഇക്കാര്യം ഇപ്പോള്‍ പരസ്യമായി പറയുകയാണെന്നും പറഞ്ഞു.

എംജി കോളേജിലേ കേസ് പിന്‍‌വലിച്ചതിനേക്കുറിച്ച് കൊടിയേരിക്ക് സംസാരിക്കാന്‍ അവകാശമില്ലെന്നും കൊടിയേരിയും നിരവധി കേസുകള്‍ പിന്‍‌വലിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ പുറത്ത് വിടുമെന്നും പിസി ജോര്‍ജ് അറിയിച്ചു. സമീപകാലങ്ങളില്‍ താന്‍ പ്രതികരണങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിട്ടില്ല. എസിഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. മൂന്നു മാസത്തിനുള്ളില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് അല്‍പ്പമെങ്കിലും മാന്യതയും മര്യാദയും ഉണ്ടെങ്കില്‍ 150 രൂപ തറവില നിശ്ചയിച്ച് റബര്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജ് റബറിന്റെ
പ്രശ്നം ഉന്നയിച്ച് താന്‍ കഴിഞ്ഞ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച അന്നുമുതല്‍ അഞ്ച് രൂപ കൂട്ടി സംഭരിച്ചിരുന്നുവെങ്കില്‍
ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല എന്ന് ആരോപിച്ചു.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എകെ ആന്റണിയും എട്ട് മന്ത്രിമാരും കഴിഞ്ഞ തവണ കേന്ദ്രത്തിലുണ്ടായിരുന്നു അന്ന് ചെയ്യേണ്ട കാര്യം ചെയ്യാതെ അയല്‍വാസിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അന്ന് കേരളം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ റബര്‍ കര്‍ഷകരുടെ ദുരിതം മനസിലാക്കിയിരുന്നില്ലേയെന്നും പിസി ജോര്‍ജ് ചോദിച്ചു.

ഇവിടുത്തെ കോണ്‍ഗ്രസിലും കുഴപ്പമാണ്. നേതാക്കള്‍ തമ്മിലുള്ള കുഴപ്പത്തിനിടയില്‍ മന്‍മോഹന്‍ സിങ്ങിനെ പോലെ എകെ ആന്റണി മൌനിബാബയെ പോലെയിരിക്കുകയാണെന്ന് പരിഹസിക്കാനും ജോര്‍ജ് മറന്നില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :