കൊല്ലാനുള്ള മഴു ഓണ്‍ലൈനിലൂടെ വാങ്ങി; മകന്റെ വിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളെ അടിച്ചു വീഴ്ത്തി - ഉറ്റവര്‍ ജീവനുവേണ്ടി പിടയുമ്പോള്‍ സാത്താൻ സേവ നടത്തി - കേഡലിന്റെ ക്രൂര വിനോദത്തില്‍ പൊലീസും ഞെട്ടി

കേഡല്‍ ചെയ്‌തത് ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തുന്ന സാത്താന്‍ സേവ രീതി

  kedal jeenson , Nanthancode , murder case , kedal , police , arrest , black magic , Cadell Jeansen Raja , കേഡൽ ജീൻസൺ രാജ് , സാത്താൻ സേവ , പൊലീസ് , നന്തൻകോട് കൂട്ടക്കൊലക്കേസ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (19:20 IST)
നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജീൻസൺ രാജിനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് താന്‍ നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

കുടുംബാംഗങ്ങൾ അറിയാതെ പത്ത് വർഷത്തിലേറെയായി താന്‍ നടത്തുകയായിരു. ബുധനാഴ്ച്ചയാണ് കൃത്യം നടത്തിയതെന്നും കേഡൽ ജീൻസൺ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയിൽ നിന്ന് നാട്ടിൽ എത്തിയശേഷം ഇന്റർനെറ്റിലൂടെയാണ് സാത്താൻ സേവയുടെ ഭാഗമായതെന്നും ശരീരത്തെ കുരുതി നൽകി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താൻ നടത്തിയതെന്നും കേഡൽ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി.

കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേദല്‍ മൊഴി നല്‍കി. വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ച ശേഷം മഴു ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അന്നു തന്നെയാണ് ബന്ധുവിനെയും കൊലപ്പെടുത്തിയതെന്നും കേഡല്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം, കേഡലിന്റെ മൊഴി പൂർണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നാട്ടുകാർ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍
പ്രതിയെ രഹസ്യമായി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

കൊല നടത്തിയ ശേഷം ചെന്നൈയിലെത്തി മുറിയില്‍ താമസിച്ചു. തിരിച്ച് നാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ നാഗര്‍കോവില്‍ നിന്നും പൊലീസ് ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :